കോട്ടയം: കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന സുവിശേഷ സംഘടനയായ സ്വര്‍ഗ്ഗീയ വിരുന്നിന് നാഗമ്പടത്ത് നിയമങ്ങള്‍ മറികടന്ന് പ്രവര്‍ത്തനാനുമതിക്ക് എന്‍ഒസി നല്കുവാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.
സംസ്ഥാന വ്യാപകമായി പാവപ്പെട്ട ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് പ്രലോഭിപ്പിച്ചും സ്വാധീനിച്ചും മതംമാറ്റി വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന സുവിശേഷ സംഘടനയാണ് സ്വര്‍ഗ്ഗീയ വിരുന്ന്. ഹിന്ദു സംഘടനകളുടെ പ്രതിഷേധങ്ങളെ അവഗണിച്ച് സ്വര്‍ഗ്ഗീയ വിരുന്നിന് നാഗമ്പടത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കിയാല് അത് ക്രമസമാധാനത്തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍. ഇത് അവഗണിച്ച് എന്‍ഒസി അനുവദിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ ശക്തിപ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി എന്‍ഒസി നേടിക്കൊടുക്കുവാനുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇടപെടല്‍ ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി ഉണ്ണികൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു.
പട്ടികജാതി സംഘടനകള്‍ ഉള്‍പ്പെടെ നിരവധി സമുദായ സംഘടനകള്‍ സ്വര്‍ഗ്ഗീയ വിരുന്നിന്റെ എന്‍ഒസിയെ എതിര്‍ത്ത് കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ എന്‍ഒസി അനുവദിപ്പിക്കാനുള്ള രാഷ്ട്രീയ ഇടപെടല്‍ സാമുദായിക ധ്രുവീകരണത്തിനും വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്കും ഇടനല്‍കുമെന്നും ഉണ്ണികൃഷ്ണന് മുന്നറിയിപ്പ് നല്കി.
രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാകുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്ന മതപരിവര്ത്തനശക്തികള്ക്ക് സംരക്ഷണം നല്കുന്ന മതേതര മുഖംമൂടിയണിഞ്ഞ രാഷ്ട്രീയനേതാക്കള്‍ക്ക് തിരിച്ചടി നല്കാന് ഹിന്ദുസമൂഹം തയ്യാറാകണമെന്നും, 2013 ജനുവരി 31 ന് കളക്ട്രേറ്റില്‍ സ്വര്‍ഗ്ഗീയവിരുന്നിന്റെ എന്‍ഒസി വിഷയത്തില്‍ നടന്ന ഹിയറിംഗിന്റെ തീരുമാനം ഉടന്‍ പ്രഖ്യാപിക്കണമെന്നും ജില്ലാ ഭരണകൂടത്തോട് ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: