തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. തിങ്കളാഴ്ച ആരംഭിച്ച സഭാസമ്മേളനം അഞ്ച് ദിവസം കഴിഞ്ഞിട്ടും ബേബി സഭയില ഹാജരാകാത്തത് വിവാദമായി. തെരഞ്ഞെടുപ്പു തോല്‍വിയെത്തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജിവയ്ക്കാനുള്ള സന്നദ്ധത ബേബി പാര്‍ട്ടിയെ അറിയിച്ചിരുന്നു. രാജിക്കാര്യത്തില്‍ സിപിഎം അന്തിമതീരുമാനം എടുത്തിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് തീരുമാനം ഉണ്ടായശേഷമേ സഭാസമ്മേളനത്തില്‍ പങ്കെടുക്കൂ എന്നാണ് ബേബിയുടെ നിലപാട്.
കൊല്ലം ലോക്സഭാമണ്ഡലത്തില്‍ എന്‍.കെ. പ്രേമചന്ദ്രനോടാണ് ബേബി തെരഞ്ഞെടുപ്പില്‍ തോറ്റത്. നിയമസഭയില്‍ ബേബി പ്രതിനിധീകരിക്കുന്നത് കൊല്ലത്തെ കുണ്ടറ മണ്ഡലത്തെയാണ്. കുണ്ടറയിലടക്കം പിന്നാക്കം പോയതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചത്. രാജിക്കാര്യം സംസ്ഥാനതലത്തില്‍ ചര്‍ച്ച ചെയ്ത് നിലപാട് സ്വീകരിക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. 21ന് ആരംഭിക്കുന്ന സംസ്ഥാന നേതൃയോഗങ്ങളില്‍ രാജിക്കാര്യം പരിഗണനയ്ക്ക് വരും.
തിങ്കളാഴ്ച മുതല്‍ ബേബിയെ സഭയിലെത്തിക്കാന്‍ സംസ്ഥാന നേതൃത്വം സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച നിയമസഭയില്‍ എത്തുന്ന കാര്യം മറ്റു പരിപാടികള്‍ നോക്കിയ ശേഷം പറയാമെന്നായിരുന്നു മറുപടി. തന്റെ രാജിക്കാര്യം സംബന്ധിച്ച തീരുമാനം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞതവണ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബേബിയുടെ രാജി ആവശ്യം തള്ളിയിരുന്നു. എന്നാല്‍ കേന്ദ്രനേതൃത്വത്തിനു മുമ്പില്‍ തന്റെ ഉറച്ച നിലപാട് ബേബി ആവര്‍ത്തിച്ചതോടെയാണ് വിഷയം വീണ്ടും സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയ്ക്ക് എത്തുന്നത്. ബേബി രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് പ്രകാശ്കാരാട്ട് സ്ഥിരീകരിച്ചിരുന്നു.
‘വിവാദമാക്കേണ്ട’
കൊച്ചി: നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കുന്നതു സംബന്ധിച്ച് വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്ന് എം.എ. ബേബി കൊച്ചിയില്‍ പറഞ്ഞു.
മുമ്പും താന്‍ ഒരോ പരിപാടികളുടെ ഭാഗമായി നിയമസഭ സമ്മേളനത്തില്‍ ദീര്‍ഘകാലം പങ്കെടുക്കാതിരുന്നിട്ടുണ്ടെന്നും അതില്‍ നിന്നും വ്യത്യസ്തമായ സാഹചര്യം നിലവില്‍ ഇല്ലെന്നു അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച നിയമസഭായില്‍ ഹാജരാകുമോയെന്ന ചോദ്യത്തിന് അന്നത്തെ പരിപാടികളെ ആസ്പദമാക്കിയായിരിക്കും തീരുമാനമെടുക്കുകയെന്നും രാജിക്കാര്യത്തില്‍ നിലപാട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കിയിട്ടുണ്ടെന്നും ബേബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: