ധാക്ക: ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 7 വിക്കറ്റിനാണ് സുരേഷ് റെയ്നയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി പര്‍വേസ് റസൂല്‍ അരങ്ങേറ്റം നടത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തു. 59 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹിമും 52 റണ്‍സെടുത്ത ഷക്കിബ് അല്‍ ഹസ്സനും 44 റണ്‍സെടുത്ത ഓപ്പണര്‍ അനമുല്‍ ഹഖും 41 റണ്‍സെടുത്ത മഹമ്മദുള്ളയും ബംഗ്ലാദേശിനായി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 16.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന ശക്തമായ നിലയില്‍ നില്‍ക്കേ മഴയെത്തി. തുടര്‍ന്ന് മഴക്കുശേഷം ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ ലക്ഷ്യം 26 ഒാവറില്‍ 150 റണ്‍സായി പുനര്‍നിര്‍ണയിച്ചു. ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കേ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 153 റണ്‍സെടുത്ത് ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി അജിന്‍ക്യ രഹാനെ 64ഉം റോബിന് ഉത്തപ്പ 50 റണ്‍സുമെടുത്ത് മികച്ച പ്രകടനം നടത്തി. രഹാനെയാണ് മാന്‍ ഓഫ് ദ മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: