ഗുരുവായൂര്‍: പ്രഗത്ഭരും പ്രശസ്തരുമായ മഹത്വ്യക്തികളെ അശ്ലീലചുവയുള്ള പദപ്രയോഗങ്ങളാല്‍ അവഹേളിച്ചുകൊണ്ട് എസ്എഫ്ഐക്കാര്‍ ശ്രീകൃഷ്ണാ കോളേജില്‍ പ്രസിദ്ധീകരിച്ച കോളേജ് മാഗസീന് വിവാദമായ സംഭവത്തില്‍ ഉള്‍പ്പെട്ട ഒമ്പതുപേരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മാഗസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ സ്റ്റുഡന്റ് എഡിറ്റര്‍ വിപിന്‍രാജ്, സബ് എഡിറ്റര്‍മാരായ പി.കെ.ഷിഹാദ്, വി.എ.ആഷിഖ്, യു.എസ്.സജില്‍, ലെനിന് വിഷ്ണു, സഹീല്‍ ഗിരീഷ്, ആല്സില് ബെന്നി, മാഗസിന് ഉപദേശക സമിതി അംഗങ്ങളായ കെ.എസ്.സനൂപ്, എന്‍.ബി.സജീബ് എന്നിവരെയാണ് ഗുരുവായൂര്‍ എസ്.ഐ: എം. ശശിധരന് ഇന്നലെ അറസ്റ്റ് ചെയ്തത്.
ഈ കേസില്‍ പ്രതികളായ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രഫ: ഡി.ജയപ്രസാദ്, സ്റ്റാഫ് എഡിറ്റര്‍ പ്രഫ.സന്തോഷ്, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം പി.ജി.സുബിദാസ്, എന്നിവരെ പോലീസ് തിരയുന്നു. ഇവര്‍ ഒളിവിലാണെന്നാണ് അറിവ്. ബിജെപി തൃശ്ശൂര്‍ ജില്ല മീഡിയാസെല് കണ്‍വീനര്‍ രാജന് തറയിലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗുരുവായൂര്‍ പോലീസ് കേസെടുത്തത്. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. നരേന്ദ്രമോദി, മാതാ അമൃതാനന്ദമയി തുടങ്ങിയവര്‍ക്കെതിരേയാണ് പദപ്രശ്നം പൂരിപ്പിക്കുക എന്ന് ചോദ്യത്തിലൂടെ അശ്ലീല പരാമര്‍ശം നല്കി മാഗസീന് പ്രസിദ്ധീകരിച്ചത്.
കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് കുണ്ടംകുളം പോളിടെക്നിക്കിന്റെ മാഗസിനില്‍ മോദിയെ ഭീകരനായി ചിത്രീകരിച്ചിരുന്നതിന് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ അഞ്ചുപേരേയും പ്രിന്‍സിപ്പാളിനേയും നേരത്തെ അറസ്റ്റുചെയ്തതിന് പിന്നാലെയാണ് ശ്രീകൃഷ്ണാ കോളേജിലെ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: