കൊളംബോ: ശ്രീലങ്കയില്‍ ബുദ്ധമതാനുയായികളും മുസ്ലീങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. തീരമേഖലയായ അലുട്ഗമയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.മുസ്ലീങ്ങളും ചില ബുദ്ധ മതക്കാരുമായി ഉണ്ടായ പ്രശ്നങ്ങളാണ് തുടക്കം. മുസ്ലീങ്ങളുടെ പെരുമാറ്റത്തില്‍ രോഷാകുലനായ ഒരു ബുദ്ധ സന്യാസി മുസ്ലീങ്ങളെ കൊന്നൊടുക്കുമെന്ന് പറഞ്ഞു. ഇതോടെയാണ് സംഘര്‍ഷം വളര്‍ന്നത്.
സംഘര്‍ഷത്തില്‍ കടകളും വീടുകളും തീ വച്ച് നശിപ്പിച്ചു. ഒരു സുരക്ഷാ സൈനികനെ കോന്നിട്ടുമുണ്ട്. ഇതോടെ മരണം നാലായി. നഷ്ടം കൂടുതലും മുസ്ലീങ്ങള്‍ക്കാണ്. വെളിപ്പണ്ണയെന്ന സ്ഥലത്ത് ഒന്‍പതു വീടുകളും 26 കടകളുമാണ് ജനക്കൂട്ടം കത്തിച്ചത്. തോക്കുകളും കത്തികളും പെട്രോള്‍ ബോംബുകളും ഏന്തിയ സംഘം പാതിരാത്രിയില്‍ വീടുകളാക്രമിക്കുകയായിരുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശത്താണ് അക്രമം കൂടുതലും നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: