ക്വാലാലംപൂര്‍: മലേഷ്യന്‍ തീരത്ത് ബോട്ട് മുങ്ങി 66 പേരെ കാണാതായി. 31 പേരെ രക്ഷപ്പെടുത്തി. ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് തീരപട്ടണമായ ബാന്റിംഗിന് സമീപത്തെ പോര്‍ട്ട് ക്ളാംഗില് വച്ച് മുങ്ങിയത്.
മലേഷ്യയില്‍ അനധികൃതമായി ജോലി ചെയ്തുവന്നവര് റംസാന് അടുത്ത് വരുന്നതിനാല്‍ ഇന്‍ഡോനേഷ്യയിലേക്ക് മടങ്ങുമ്പോഴാണ് അപകടം. അമിതമായി ആളുകളെ കയറ്റിയതിനാല്‍ തടികൊണ്ടുള്ള ബോട്ട് മുങ്ങുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി മൂന്ന് ബോട്ടുകള്‍ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: