ദമാസ്കസ്: സിറിയയില്‍ കാര്‍ ബോംബാക്രമണത്തില്‍ 34 പേര് മരിച്ചു. മധ്യ സിറിയന്‍ പ്രവിശ്യയായ ഹമായിലായിരുന്നു സ്ഫോടനം നടന്നത്. അമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിറിയയിലെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: