തൊടുപുഴ: ഇടുക്കി ചിന്നക്കനാലില്‍ സെക്യൂരിറ്റി ജീവനക്കാരന് ഫ്രാന്‍സിസ് കൊല്ലപ്പെട്ട കേസില്‍ മകനടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രാന്‍സിസിന്‍െറ മകന് മണികണ്ഠന്, ഭാര്യയുടെ കാമുകന് ദേവരാജന്‍, സുഹൃത്ത് റസല്‍ എന്നിവരാണ് അറസ്റ്റിലായത്.
ഭാര്യയുടെ അവിഹിതബന്ധം ഫ്രാന്‍സിസ് ചോദ്യം ചെയ്തതാണു കൊലയ്ക്കു കാരണമായതെന്ന് പൊലീസ് പറഞ്ഞു. സൂര്യനെല്ലി സുബ്രഹ്മണ്യന് കോളനിയിലെ ചന്ദ്രന് എന്ന ഫ്രാന്‍സിസിനെ ബുധനാഴ്ചയാണ് നിര്‍മാണത്തിലിരുന്ന സ്വകാര്യ റിസോര്‍ട്ടിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ അവിഹിതബന്ധം കണ്ടെത്തിയ ഫ്രാന്‍സിസ് വീട്ടില്‍ വഴക്ക് ഉണ്ടാക്കിയിരുന്നു. ബന്ധം തുടര്‍ന്നാല്‍ കൊല്ലുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് മണിയുടെ നിര്‍ദേശപ്രകാരം ഫ്രാന്‍സിസിനെ കൊലപെടുത്താന്‍ ദേവരാജനാണ് പദ്ധതി ആസൂത്രണം ചെയ്തത്.
കൊലപാതകത്തില്‍ സംശയം തോന്നിയ പൊലീസ് മണിയെയും ഫ്രാന്‍സിസിന്‍െറ ഭാര്യയെയും ചോദ്യംചെയ്തിരുന്നു. ഫോണ്‍ നമ്പര്‍ പിന്തുടര്ന്ന് പൊലീസ് നടത്തിയ വിശദ അന്വേഷണമാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: