കീവ്: റഷ്യന്‍ വിമതര്‍ക്കെതിരെ ഉക്രെയ്ന് പ്രസിഡന്റ് പെട്രോ പെറോഷെങ്കോ ഹ്രസ്വകാല വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
വെടിനിര്‍ത്തല്‍ കരാറിനെ വിമതര്‍ തള്ളിയപ്പോള്‍ വ്യവസ്ഥകള്‍ക്കനുസൃതമായി പിന്തുണയെന്ന് റഷ്യ അറിയിച്ചു. റഷ്യന്‍ അനുകൂല വിമതര്‍ക്കെതിരായ സൈനിക നടപടികളാണ് നിര്‍ത്തിവെക്കാന്‍ പ്രസിഡന്റ് പെട്രോ പെറോഷെങ്കോ ഉത്തരവിട്ടത്.
ഉക്രെയ്ന്റെ നടപടിയെ സ്വാഗതം ചെയ്ത റഷ്യ വെടിനിര്‍ത്തല്‍ കരാര്‍ നിലനിര്‍ത്താന്‍ രണ്ടു പക്ഷങ്ങള്‍ക്കും തുല്യ പങ്കാളിത്തം ഉണ്ടെന്ന് ഓര്മപെടുത്തി. വെടിനിര്‍ത്തല്‍ തീരുമാനം അന്തിമമല്ലന്നും, സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉപകരിക്കുമെന്നും പുടിന് പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം പ്രസിഡന്റിന്റെ വെടിനിര്‍ത്തല്‍ വാഗാദാനം വിമതര്‍ തള്ളി. ഉക്രെയ്ന് സൈന്യം തന്നെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുമെന്നാരോപിച്ചാണ് വിമതര്‍ കരാര്‍ തള്ളിയത്. ഈ പശ്ചാത്തലത്തില്‍ ഏകപക്ഷീയമായി പെറോഷെങ്കോ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു. കീഴടങ്ങുന്ന വിമതര്‍ക്ക് സുരക്ഷയും നിയമാനുസൃതമായ വിചാരണയും പ്രസിഡന്റ് ഉറപ്പ് നല്കി.
സമ്പൂര്‍ണ വെടിനിര്‍ത്തലും പൊതുമാപ്പുമടക്കമുള്ള പദ്ധതികള്‍ പെറോഷെങ്കോയുടെ പരിഗണനയിലുണ്ടെന്നാണ് സൂചനകള്‍. യു എസ് ഉള്‍പെടെയുള്ള രാജ്യങ്ങള്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: