കോഴിക്കോട്: താമരശ്ശേരിക്കടുത്ത് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചമലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു വീട് പൂര്‍ണ്ണമായും രണ്ട്്്് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ 2.40നാണ് കേളന്മൂല വട്ടപൊയില് ഭവാനിയമ്മയുടെ വീടിന് മുകളിലേക്ക് ഉരുള്‍പൊട്ടി മണ്ണും കരിങ്കല്ലും ഒഴുകിയെത്തിയത.് വീട്ടില്‍ ആള് ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി. സമീപത്തെ വട്ടപൊയില് കൃഷ്ണന്‍കുട്ടി, വട്ടപൊയില് ഗോവിന്ദന് എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്.
രണ്ട് ദിവസം മുന്‍പ് കോഴിക്കോട്ടുള്ള ബന്ധുവീട്ടില്‍ പോയതായിരുന്നു ഭവാനിയമ്മ . ശനിയാഴ്ച വീട്ടിലേക്ക് തിരിക്കാനിരുന്ന അവര്‍ വൈകിട്ട് ശക്തമായ മഴയായതിനെ തുടര്‍ന്നാണ് വീട്ടിലെത്താതിരുന്നത്. ഭവാനി തനിച്ചായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഇവരുടെ ഓടുമേഞ്ഞ വീട് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഭാഗികമായി തകര്‍ന്ന വീടിന്റെ ഉടമ കൃഷ്ണന്‍കുട്ടി ഭവാനിയമ്മയുടെ മകള്‍ സുശീലയുടെ ഭര്‍ത്താവാണ്.
കൊളമലയുടെ ഏകദേശം അരകിലോമീറ്ററോളം ഭാഗം ഉരുള്‍പൊട്ടലില്‍ തകര്‍ന്നു വന്‍ കൃഷി നാശമാണ് ഉണ്ടായത്. ഉരുള്‍പൊട്ടല്‍ ഭീഷണി ഉള്ളതിനാല്‍ പ്രദേശത്തുള്ളവരെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: