ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപ്പോര്‍ മേഖലയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ടര്സുവിലുള്ള ഒരു കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം അവിടെയെത്തിയത്. സൈനികരെ കണ്ട ഭീകരര്‍ സൈന്യത്തിനു നേരെ ആക്രമണം നടത്തുകയായിരുന്നു. വെളിച്ചകുറവ് മൂലം നിര്‍ത്തിവച്ചിരുന്ന സൈനിക നടപടി ഇന്ന് രാവിലെയാണ് വീണ്ടും പുനരാരംഭിച്ചത്.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീരന്റെ മൃതദേഹം ഇന്ന് കെട്ടിടത്തിന് പുറത്ത് എത്തിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. സൈന്യം മേഖലയില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: