ന്യൂദല്‍ഹി: വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് കള്ളപ്പണമുള്ളതിനെ കുറിച്ച് യാതൊരു വിവരങ്ങളും സര്‍ക്കാരിന് സ്വിറ്റ്സര്‍ലണ്ട് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി, വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് സ്വിറ്റ്സര്ലണ്ടിന് ഇന്നു തന്നെ കേന്ദ്രം കത്തെഴുതുമെന്നും മന്ത്രി പറഞ്ഞു.
കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യാക്കാരുടെ പട്ടിക സ്വിറ്റ്സര്‍ലണ്ട് തയ്യാറാക്കിയതായുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ജെയ്റ്റ്ലി ഇത്തരത്തില്‍ പ്രതികരിച്ചത്.
വിഷയം സംബന്ധിച്ച് മാധ്യമങ്ങളില്‍ നിന്നുള്ള അറിവ് മാത്രമാണ് ഉള്ളതെന്നും സര്‍ക്കാരിന് സ്വിസ് അധികൃതരില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: