ഈ ജന്മത്തില്ത്തന്നെ ആത്മസാക്ഷാത്കാരം എന്നൊരനുഭവമുണ്ടെന്ന് അവര്‍ പറയുന്നു. അതില്‍ ഏവര്‍ക്കും പ്രവേശമുണ്ട്; ഈ കഴിവിന്റെ- കഴിവെന്ന് അതിനെ വിളിക്കാമെങ്കില്‍ തുടക്കത്തോടുകൂടിയാണ് മതം ആരംഭിക്കുന്നത്. എല്ലാ മതങ്ങളുടെയും മുഖ്യാശയമിതാണ്.
അതുകൊണ്ട് നമുക്കും കാണാം. ഒരാള്‍ ഒന്നാംതരം കടഞ്ഞെടുത്ത വാഗ്ദ്ധോരണിയോ അനിഷേധ്യമായ യുക്തിതര്ക്കങ്ങളോ കാണിച്ച് അത്യുച്ചങ്ങളായ ആദര്‍ശങ്ങളെക്കുറിച്ചു പ്രസംഗിക്കുന്നു. എന്നാല്‍ അയാള്‍ പറയുന്നതു കേള്‍ക്കാന്‍ ആളെ കിട്ടുന്നില്ല. അതേസമയം, വേറൊരാള് ഒരു പാവം, സ്വന്തം നാട്ടിന്‍പുറത്തെ ഭാഷപോലും നേരേ പറയാന്‍ അറിഞ്ഞെന്നു വരില്ല. എന്നെല്ലാമിരുന്നാലും കൊള്ളാം, അവിടുത്തെ ജീവിതകാലത്തുതന്നെ ജനങ്ങളില്‍ പകുതിയാളുകള്‍ അവിടുത്തെ ഒരീശ്വരനായി കരുതിയാരാധിക്കുന്നു. ഒരാള്‍ക്ക് ആത്മസാക്ഷാത്കാരം സാധിച്ചാല്‍, അയാളെ സംബന്ധിച്ചിടത്തോളം മതം വെറും ഊഹോപോഹമല്ലെന്നായാല് ധര്‍മം, ആത്മാവിന്റെ നിത്യത്വം, ഈശ്വരന് തുടങ്ങിയ അതിപ്രധാനങ്ങളായ പ്രശ്നങ്ങളില്‍ അയാള്‍ ഇരുളില്‍ തപ്പിത്തടയുകയല്ലെന്നു തീര്ച്ചയായാല് ഈ സുവിശേഷം ഏതെങ്കിലും തരത്തില്‍ പുറത്തറിഞ്ഞാല്‍, ഭാരതത്തില്‍ നാനാദേശങ്ങളില്‍ നിന്നും ജനങ്ങള്‍ ആ മഹാത്മാവിനെ ദര്‍ശിക്കുവാനായി തിങ്ങിക്കൂടുകയായി, ക്രമേണ അവരദ്ദേഹത്തെ ആരാധിച്ചുതുടങ്ങുന്നു.
-സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: