ബാഗ്ദാദ്: യുദ്ധം മുറുകിയ ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡാം സുന്നി ഭീകരര്‍ പിടിച്ചടക്കി. ഹഡിത ഡാമാണ് ഭീകരര്‍ തങ്ങളുടെ നിയന്ത്രണത്തലാക്കിയത്. ഇതിനിടെ സിറിയയെന്ന് പേരെഴുതിയ യുദ്ധവിമാനങ്ങള്‍ ഇറാഖില്‍ ആക്രമണം നടത്തി. അതിര്‍ത്തി പ്രവിശ്യയായ അന്‍ബാറിലെ നഗരങ്ങളിലാണ് വിമാനങ്ങള്‍ ആക്രമണം നടത്തിയത്. ഇറാഖിലെ സംഭവവികാസങ്ങളെ തുടര്‍ന്ന് പുതിയ ഐക്യസര്‍ക്കാറിന് രൂപം നല്‍കാനുള്ള അമേരിക്കയുടെ ആവശ്യം ഇറാഖ് പ്രധാനമന്ത്രി തള്ളി.
ഹഡിത ഡാമിനെ തകര്‍ത്തോ കേടുപാടുകള്‍ സൃഷ്ടിച്ചോ വെള്ളപ്പൊക്കമുണ്ടാക്കാന്‍ ഭീകരര്‍ ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാഗ്ദാദില്‍ നിന്നും 120 മെയില്‍ വടക്ക് പടിഞ്ഞാറായി യൂഫ്രട്ടീസ് നദിയുടെ കുറുകെയാണ് ഹഡിത ഡാം. ഭീകരരും സൈനികരും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഡാമിന്റെ നിയന്ത്രണം ഇപ്പോഴും സൈന്യത്തിന് തന്നെയാണെന്നും ഇറാഖ് പറയുന്നുണ്ടെങ്കിലും ഡാമിന്റെ ഭൂരിഭാഗവും ഭീകരരുടെ നിയന്ത്രണത്തിലായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവനക്കാര്‍ ഡാമില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഭീകരര്‍ ആക്രമിക്കാന്‍ പോകുന്നതായി സൂചന ലഭിച്ചയുടനെ ഡാമിലെ വെള്ളം തുറന്ന് വിടാന്‍ സൈന്യം ആവശ്യപ്പെട്ടതായും ജീവനക്കാര്‍ പറയുന്നു.
റൂത്ബ, അല്‍ വാലിദ്, അല്‍ ഖായിം തുടങ്ങിയ അന്‍ബാറിലെ നഗരങ്ങളില്‍ സിറിയന്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയതായി ഇറാഖ് സൈന്യം അറിയിച്ചു. ആക്രമണത്തില്‍ 57 പേര് മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുന്നി ഭീകരരുടെ അധീനതയിലുള്ള സ്ഥലമാണ് അന്‍ബാറി. ജനവാസകേന്ദ്രങ്ങള്‍ കൂടാതെ ഷോപ്പിംഗ് മാളുകള്‍, പെട്രോള്‍ പമ്പുകള്‍, കുടിവെള്ള വിതരണ സംഭരണികള്‍, വൈദ്യുത സ്റ്റേഷനുകള്‍ തുടങ്ങിയവ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. ഇറാഖ് ആവശ്യപ്പെട്ടിട്ടല്ല സിറിയ വ്യോമാക്രമണം നടത്തിയതെന്ന് ആക്രമണം സ്ഥിരീകരിച്ച് പ്രധാനമന്ത്രി നൂരി അല്‍ മാലികി പറഞ്ഞു. എന്നാല്‍ ഇറാഖിലെ വ്യോമാക്രമണം സിറിയന്‍ ഭരണകൂടം നിഷേധിച്ചു.തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് സിറിയന്‍ പ്രസിഡനൃ പറഞ്ഞു. പരസ്പര വിരുദ്ധമാണ് പ്രസ്താവനകള്‍.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം ഷിയാകളാണ്. അതിനാല്‍ സുന്നി ഭീകരരെ സഹായിക്കാന്‍ സിറിയന്‍ ഭീകരരായിരിക്കാം ആക്രമണം നടത്തിയതെന്നാണ് സംശയം. അതേ സമയം ഇറാഖിലെ സംഘര്‍ഷത്തില്‍ നിന്ന് വിദേശരാജ്യങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു.
അമേരിക്കയുടെ ഐക്യസര്‍ക്കാര്‍ എന്ന ആവശ്യം ഇറാഖ് പ്രധാനമന്ത്രി തള്ളി. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കുര്‍ദ്, സുന്നി, ഷിയ നേതാക്കളുമായി ചര്‍ച്ച നടത്തി ഇറാഖ് വിട്ട ഉടനെയാണ് മാലികിയുടെ പ്രസ്താവന പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: