ഗുവാഹത്തി: അസാമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കനത്ത മഴയെ തുടര്‍ന്ന് വീടിന്റെ ചുമരിടിഞ്ഞുവീണാണ് മൂന്നു പേര് മരിച്ചത്. വൈദ്യുതി കമ്പി പൊട്ടിവീണ് ഷോക്കേറ്റാണ് മറ്റു നാലുപേര്‍ മരിച്ചത്. മൂന്ന് വില്ലേജുകളിലായി 760 ജനങ്ങള്‍ മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുകയാണ്.
പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കംരൂപം, ലഖിംപൂര്‍, ദരംഗ്, സോനിത്പൂര്‍, ഉദര്ഗിരി തുടങ്ങിയ ജില്ലകള്‍ വെള്ളത്തിനടിയിലാണ്. ബ്രഹ്മപുത്ര നദി അപകടകരമാംവിധം കരകവിഞ്ഞ് ഒഴുകുകയാണ്. ദുരന്തനിവാരണ സേന ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കരസേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി. ദുരിതബാധിതര്‍ക്ക് എല്ലാവിധ സഹായങ്ങളും എത്തിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: