464. ദീര്‍ഘലോചന ഃ – ദീര്‍ഘദൃഷ്ടിയുള്ളവന്‍ എന്നും നാമത്തെ വ്യാഖ്യാനിക്കാം. സ്ഥലം കൊണ്ടോ കാലംകൊണ്ടോ വളരെ അകലെയുള്ള വസ്തുക്കളെയും സംഭവങ്ങളെയും കാണാന്‍ കഴിവുള്ള വന്‍ മുന്‍പുണ്ടായിരുന്നതും ഇപ്പോഴുള്ളതും ഇനി ഉണ്ടാകാനുള്ളതുമെല്ലാം ഗുരുവായൂരപ്പന്റെ സങ്കല്പങ്ങള് മാത്രമാകയാല്‍ ഭഗവാന് ദീര്‍ഘദര്‍ശിയാണ്.
ശ്ലോകം 100 പരാജിഷ്ണുഃ പരംധാമാ പരമാനന്ദയായകഃ
ഫണിശായീ ഫാലനേത്രഃ പുണ്യാപുണ്യാഫലപ്രദഃ
465. പരാജിഷ്ണു ഃ – ജയിക്കുക ശീലമായവന്. എതിരാളികളെ പരാജയപ്പെടുത്തുന്നവന്‍. ഗുരുവായൂരപ്പന് അപരാജിതനാണ്. ആര്‍ക്കും ഭഗവാനെ കീഴ്പ്പെടുത്താനാവില്ല.
ഉപാസകപക്ഷത്തുനിന്നു വ്യാഖ്യാനിക്കുമ്പോള്‍ തന്റെ ഭക്തരെ എതിര്‍ക്കുന്ന ബാഹ്യശക്തികളെയും ഭക്തരുടെ ഉള്ളില്‍ കടന്നുകൂടുന്ന കാമക്രോധാദികളായ വൈരികളെയും പരാജയപ്പെടുത്തുന്നവന്‍ എന്നര്‍ത്ഥം.
466. പരംധാമാഃ – എല്ലാത്തിനും അതീതവും എല്ലാത്തിനും ആധാരവുമായ ചൈതന്യം. സര്‍വാതീതമായ പ്രഭാവമെന്നോ ശക്തിയെന്നോ തേജസ്സെന്നോ ഈ പദത്തെ വ്യാഖ്യാനിക്കാം. പരമാത്മാവെന്നോ പരബ്രഹ്മമെന്നോ പറഞ്ഞാലും യോജിക്കും. ഗുരുവായൂരമ്പലത്തില്‍ പ്രകാശിക്കുന്നതായി നാരായണീയം ഒന്നാം ശ്ലോകത്തില്‍ പറഞ്ഞ ബ്രഹ്മതത്ത്വത്തെ തന്നെയാണ് ഈ നാമം കുറിക്കുന്നത്.
467. പരമാനന്ദദായകഃ – സര്‍വശ്രേഷ്ഠമായ ആനന്ദം തന്ന് അനുഗ്രഹിക്കുന്നവന്. സാധാരണയായി ഇന്ദ്രിയകാമനകളെ തൃപ്തിപ്പെടുത്തുന്ന അനുഭൂതികളെ നാം ആനന്ദം എന്നുപറയാറുണ്ട്. വിഷയബദ്ധമായ ആനന്ദം താത്കാലികമായ ഒരു പ്രതീതി മാത്രമാണ്. ആകര്‍ഷകമായ രൂപം, കാതിന് ഇമ്പം തരുന്ന നാദം, ഇഷ്ടപ്പെട്ട ഗന്ധം, നാവിനിണങ്ങിയ രുചി, ഹര്‍ഷമുളവാക്കുന്ന സ്പര്‍ശം തുടങ്ങിയവ ഉദാഹരണമായി പറയാം.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: