ആനന്ദ നന്ദന വനത്തില്‍ വസിച്ചിടട്ടെ
കൈവല്യമായ വഴികാട്ടി വിശിഷ്ടഭക്തി
കൈവന്നിവന്നു പൊരുളാമിരുളാകെ നീക്കാന്‍
ദൈവത്തിനൊത്ത ഗുരുവര്യനെയും വരിച്ചു
വൈവശ്യമാകെയകലാനിടയാകണം മേ
ഈലോകയാത്രയിലിടയ്ക്കു മുടക്കമോരോ-
ന്നാലോചിയാതെ വരുമെങ്കിലുമെന്റ ചിത്തം
ആലോലമാകരുതു പിന്തിരിയാതെ നിന്റെ
കാലോര്ത്തു കാലമിവനങ്ങു കഴിച്ചിടട്ടെ
നിന്നംശമാണൊരണു ജീവിയുമെന്ന ബോധം
എന്നന്തരംഗമതിലെന്നു വളര്‍ന്നു കാണും
എന്നല്ല ഞാന്‍ കളിയിലും കളവോതിടാതെ-
യെന്നക്ഷയം സുകൃതമാര്ന്നു കൃതാര്‍ത്ഥനാകും?
ക്ലേശാദിയാമൊരുവനത്തിനു വഹ്നിയായു-
മാശാപിശാചിനൊരു മാരണമന്ത്രമായും
ഈശാനുഷംഗമരുളും പൊരുളായുമാളും
‘ഓം ശാന്തി’യെന്നറിവെഴുന്നതുമേതുകാലം
എന്നുള്ളമാണുലകിലീസുഖ ദുഃഖമൂല-
മെന്നുള്ള നല്ലുപനിഷത്തിലെഴുന്ന തത്ത്വം
എന്നും ധരിച്ചു ജഗദീശ! മനസ്സിളക്ക-
മൊന്നും വരാതെ വരുവാന്‍ വരമേകിടേണം
‘ഓം ശാന്തി’ യെന്നറിവെഴുന്ന മഹത്വമന്ത്രം
ഞാന്‍ ശാന്തിയാര്ന്നുരുകഴിപ്പു സുഖേന നിത്യം
(തുടരും)
– ബോധാനന്ദസ്വാമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: