കൊച്ചി: അമ്മയുടെ പ്രസിഡന്റായി ഇന്നസെന്റ്് തുടരണമെന്ന് സംഘടനക്കുളളില്‍ ഭൂരിപക്ഷാഭിപ്രായം. പാര്ലമെന്റംഗമായതിനെ തുടര്‍ന്ന് സ്ഥാനമൊഴിയാന്‍ ഇന്നസെന്റ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. സംഘടനക്കുളളില്‍ ഇക്കാര്യത്തില്‍ വ്യത്യസ്താഭിപ്രായങ്ങളും രൂപപ്പെട്ടിട്ടുണ്ട്. മുന്‍ മന്ത്രി ഗണേഷ് കുമാറിനെ പ്രസിഡന്റാക്കണമെന്ന് ഒരു വിഭാഗം താത്പര്യപ്പെടുന്നു. ദിലീപിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമം . എന്നാല്‍ ഈ നീക്കത്തിന് വേണ്ടത്ര പിന്തുണയില്ല. ഗണേഷ് കുമാര്‍ അധ്യക്ഷസ്ഥാനത്തെത്തുന്നതിനോട് ജനറല്‍ സെക്രട്ടറി മോഹന്‍ ലാലിനും താത്പര്യക്കുറവുണ്ട്. ജഗദീഷിന്റെ പേരാണ് പിന്നെ പരിഗണനയിലുള്ളത്. കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലരും ജഗദീഷിനു വേണ്ടി ചരടുവലികളുമായി രംഗത്തുണ്ട്. പക്ഷേ ഇപ്പോഴത്തെ ഭാരവാഹികള്‍ക്കിടയില്‍ ജഗദീഷിന് പിന്തുണ വളരെക്കുറവാണ്. അംഗങ്ങള്‍ക്കിടയിലും വേണ്ടത്ര പിന്തുണയില്ല.
ജഗദീഷ് വരുന്നതിനെ മോഹന്‍ലാല്‍ അനുകൂലിക്കുന്നുണ്ടെങ്കിലും പരസ്യമായി അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തുന്നില്ല. സമവായമെന്ന നിലയില്‍ മമ്മൂട്ടി പ്രസിഡന്റാകണമെന്ന് ഒരഭിപ്രായമുയര്ന്നെങ്കിലും അതിനും സാധ്യതയില്ല. മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ തുടരുന്ന ശീത സമരം അമ്മ ഭാരവാഹി തെരഞ്ഞെടുപ്പിനേയും ബാധിക്കുകയാണ്. മമ്മൂട്ടി പ്രസിഡന്റായാല്‍ മോഹന്‍ ലാല്‍ ജനറല്‍ സെക്രട്ടറിയായി തുടരാന്‍ തയ്യാറാവുകയില്ല എന്നും പറയുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഇന്നസെന്റ് തന്നെ തുടരട്ടെ എന്ന ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെടുന്നത്. നയചാതുരിയോടെ സംഘടനയെ നയിക്കാന്‍ ഇന്നസെന്റിനോളം പ്രാപ്തിയുള്ള മറ്റാരും ഇല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നസെന്റ് മാറേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്ന് വൈസ് പ്രസിഡന്റ് സിദ്ദിഖ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: