തിരുവനന്തപുരം: ”ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. മന്ത്രിയെ അധിക്ഷേപിച്ചിട്ടില്ല. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.” കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രധാനാധ്യാപിക കെ.കെ.ഊര്‍മ്മിളാദേവി ‘ജന്മഭൂമി’യോട് പറഞ്ഞു. തന്നെ സ്ഥലം മാറ്റിയ മന്ത്രിയുടെ നടപടി നിര്‍ഭാഗ്യകരമായിപ്പോയി. ഈ സ്കൂളില്‍ തന്നെ നിയമനം നടത്തണമെന്ന് മുഖ്യമന്ത്രിക്ക് നല്കിയ അപ്പീലില്‍ രേഖാമൂലം ആവശ്യപ്പെട്ടു. തന്റെ അപ്പീല്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി തനിക്ക് ഉറപ്പുതന്നു. വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തനിക്ക് അനുകൂലമായ നിലപാടെടുക്കുമെന്നാണ് പ്രതീക്ഷ. കോട്ടണ്‍ഹില്‍ സ്കൂളില്‍ തന്നെ ജോലിതരണം എന്ന ആവശ്യത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുകയാണെന്നും ടീച്ചര്‍ പറഞ്ഞു. കാരണം എനിക്ക് എന്റെ സഹപ്രവര്‍ത്തകരോടും വിദ്യാര്‍ത്ഥികളോടും എന്റെ നിരപരാധിത്വം തെളിയിക്കണം എന്ന് ഊര്‍മിളാദേവി പറഞ്ഞു. എന്റെ പ്രസംഗം ശ്രദ്ധിച്ചാല്‍ എന്റെ നിരപരാധിത്വം ബോധ്യമാകും.
ഊര്‍മിളാദേവി 30 വര്‍ഷമായി സര്‍വ്വീസിലുണ്ട്. പ്രൊമോഷനായ 2010-11 അധ്യയനവര്‍ഷം കാട്ടാക്കടയിലെ വീരണകാവ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്സിപ്പലായപ്പോള് മാത്രമേ നഗരം വിട്ട് ജോലി ചെയ്യേണ്ടിവന്നിട്ടുള്ളത്. ഇത്രയും വര്‍ഷത്തെ സര്‍വീസിനിടയ്ക്ക് ഇത്തരം അനുഭവം മുന്‍പ് ഉണ്ടായിട്ടില്ല. അധ്യാപിക എന്ന നിലയിലും പ്രധാനാധ്യാപിക എന്ന നിലയിലും ടീച്ചര്‍മാര്‍ക്ക് ട്രെയിനിംഗ് നല്കുന്ന ഡിആര്‍ജിയും എസ്ആര്ജിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജില്ലാ എഡ്യൂക്കേഷണല്‍ കോര്‍ കമ്മിറ്റി അംഗമായിരുന്നു. ഈ അവസരങ്ങളിലും തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തങ്ങള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥമായി ചെയ്തിരുന്നു. എസ്എസ്എല്‍സി പരീക്ഷയുടെ ചീഫ് എക്സാമിനറായും നിരവധി വര്‍ഷം കുറ്റമറ്റരീതിയില്‍ പ്രവര്ത്തിക്കാനായതിനാല് അഭിമാനമുണ്ട്. വീരണകാവ് സ്കൂളിലെ പ്രിന്‍സിപ്പലായി. അതിനുശേഷം നഗരത്തിലെ സ്കൂളില്‍ സ്ഥലംമാറിവന്നശേഷവും അവിടെ നടക്കുന്ന എന്തു ചടങ്ങിലും എന്നെ ക്ഷണിക്കുമായിരുന്നു.
2011 മേയ് 27 നാണ് കോട്ടണ്‍ഹില്‍ സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ പ്രധാനാധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്. അതിനുശേഷം ആ സ്കൂളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും വിജയശതമാനം വര്‍ധിപ്പിക്കാനായതും എനിക്കും സഹപ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാവുന്നകാര്യമാണ്. സര്‍ക്കാര്‍ ചടങ്ങുകള്‍ പലതും നടക്കുമ്പോഴും അധ്യയനം മുടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അക്കാദമിക് സെക്ഷന്റെ മാത്രം ചുമതലയുള്ള അഡിഷണല്‍ എച്ച്എമ്മില് നിന്ന് പ്രധാനാധ്യാപികയായി ചാര്‍ജെടുത്തപ്പോഴും കുട്ടികളുടെ പഠനം മുടങ്ങരുത് എന്ന മറ്റ് അധ്യാപകരോട് നിര്‍ദ്ദേശിച്ചിരുന്നു.
തലച്ചോറിലെ ഫംഗസ് ബാധയെ തുടര്‍ന്ന് ഇപ്പോള്‍ ശ്രീചിത്രയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് സദാനന്ദന് കെഎസ്ആര്‍ടിസിയില്‍ നിന്ന് റിട്ടയര്‍ ചെയ്തു. കാന്‍സര്‍ രോഗബാധിതനായ ഭര്‍ത്താവ് റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ്. മകന് ടെക്നോപാര്‍ക്കിലും മകള്‍ എറണാകുളത്ത് ഒരു ചാനലിലും ജോലി ചെയ്യുന്നു. നീണ്ട സര്‍വ്വീസിനിടയിലെ ഈ അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ തെറ്റ് ചെയ്തിട്ടില്ല, അതിനാല്‍ വിഷമമില്ല; കുറ്റബോധവുമില്ല എന്ന് ആവര്‍ത്തിച്ചു.
ഷീനാ സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: