ഹൈദരാബാദ്: ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ഗ്യാസ്ചോര്ച്ചയെത്തുടര്ന്നുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ ആറു പേരുടെ നില അതീവ ഗുരുതരം. ഇവര്‍ ജീവനുവേണ്ടി മല്ലടിക്കുകയാണ്. പതിനാറു പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. പതിനഞ്ചോളം പേര്‍ക്കാണ് പൊള്ളലേറ്റിരുന്നത്. ഇവരില്‍ ആറുപേരുടെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്.
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഗ്യാസ്പൈപ്പിലുണ്ടായ ചോര്‍ച്ചയാണ് അപകട കാരണം. പുലര്‍ച്ചെ ചായക്കടക്കാരന് അടുപ്പ് കത്തിച്ചപ്പോഴാണ് പൈപ്പില്‍ നിന്ന് ചോര്‍ന്ന ഗ്യാസിന് പൊട്ടിത്തെറിയോടെ തീപിടിച്ചത്. തീപടര്‍ന്ന് അടുത്തുള്ള വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും വ്യാപിച്ചു. നിലവിളിച്ചുകൊണ്ട് ഓടിയ ജനങ്ങള്‍ തീയില്‍ പെടുകയായിരുന്നു. സംഭവത്തെപ്പറ്റി ഉന്നതതല അന്വേഷണം തുടങ്ങിയിട്ടുണ്ട്.വലിയ സ്റ്റീല്‍ പൈപ്പുകള്‍ പൊട്ടുകയില്ലെന്നാണ് സെയില്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ പൈപ്പുകള്‍ തുരുമ്പിച്ചതാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: