ആലുവ: എടത്തല പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന നാവിക ആയുധ സംഭരണശാല (എന്‍എഡി)യുടെ 200 വാര ചുറ്റളവിലുള്ള സ്ഥാപനങ്ങളും വീടുകളും ഒരു വര്‍ഷത്തിനുള്ളില്‍ ഒഴിപ്പിച്ച് എന്എഡിക്കുവേണ്ടി എടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് ജനങ്ങളെ ആശങ്കയിലാക്കി.
വിധി വന്നതിനുശേഷം ഭൂമിയുടെ ക്രയവിക്രയങ്ങള്‍ നടക്കുന്നില്ല. പുതിയ വീട് വയ്ക്കുന്നതിന് പഞ്ചായത്തില്‍നിന്നും അനുമതി ലഭിക്കുന്നില്ല. ജനങ്ങള്‍ കൂട്ടപലായനം ചെയ്യേണ്ടിവരുമെന്ന് ഭീതിയിലാണ്. 535 ഏക്കറില്‍ സ്ഥിതിചെയ്യുന്ന എന്‍എഡി അതിന്റെ അതിര്‍ത്തിയില്‍നിന്നും 2000 വാരക്കുള്ളില്‍ പന്ത്രണ്ട് വാര്‍ഡുകളിലായി 6000 വീടുകളും അമ്പതോളം ആരാധനാലയങ്ങളും ഒരു ഹയര്‍സെക്കന്ററി സ്കൂളുമുള്‍പ്പെടെ രണ്ട് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍, സ്വകാര്യ മേഖലയിലെ 13 വിദ്യാലയങ്ങള്‍, രണ്ട് കോളേജുകള്‍, പഞ്ചായത്ത് ഓഫീസ് ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍.
കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ നിരവധി വീടുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വ്യവസായ പാര്‍ക്ക് ഇതിനെല്ലാം പുറമെ മുപ്പതിനായിരത്തിന് മുകളില്‍ ജനസംഖ്യ ഇതിനെയെല്ലാം ഒഴിപ്പിക്കണമെന്നാണ് എന്എഡിക്കുവേണ്ടി ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ഈ വിധി പുനഃപരിശോധിക്കണമെന്നും ജനങ്ങളുടെ ആശങ്കയകറ്റണമെന്നും നിലവിലുള്ള സ്ഥലത്ത് ജീവിക്കുന്നതിനാവശ്യമായ നിയമനടപടി അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ബിജെപി എടത്തല പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: