ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താനുള്ള വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. റിവ്യൂഹര്‍ജിയിലെ വാദം കേള്‍ക്കല്‍ തുറന്ന കോടതിയില്‍ നടത്തണമെന്നും കേരളം ആവശ്യപ്പെടും.
കേരളത്തിന്റെ വാദങ്ങള്‍ ഒരിക്കല്‍ക്കൂടി ഉന്നയിക്കാനാണ് തുറന്ന കോടതിയില്‍ വാദം വേണമെന്നാവശ്യപ്പെടുന്നത്. ജലവിഭവവകുപ്പ് അഡീഷണല്‍ സെക്രട്ടറിയും മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയിലെ കേരളത്തിന്റെ പ്രതിനിധിയുമായ വി.ജെകുര്യനാണ് റിവ്യൂഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യുക.
മുല്ലപ്പെരിയാര്‍ സെല്‍ ഉദ്യോഗസ്ഥരും മന്ത്രി പി.ജെ ജോസഫും ദല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകരുമായ ചര്‍ച്ചക്കൊടുവിലാണ് നിയമസാധുത ചോദ്യം ചെയ്യാന്‍ കേരളത്തിന് നിയമോപദേശം ലഭിച്ചത്. മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതിയില്‍ നേരിട്ട് വന്നതിനാല്‍ കേരളത്തിന് അപ്പീല്‍ നല്കാന് മുകളില്‍ വേറെ കോടതികളില്ലെന്ന വസ്തുത സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുകയാണെങ്കില്‍ കേസില്‍ കേരളത്തിന് അനുകൂല വിധി പ്രതീക്ഷിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: