ന്യൂദല്‍ഹി: ബാംഗഌര് സ്ഫോടനക്കേസില്‍ മൈസൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു. മദനി സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിന് മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണിത്.
തനിക്ക് ചികിത്സ ഉറപ്പുവരുത്തണമെന്ന കോടതി ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ ലംഘിച്ചെന്നാണ് സത്യവാങ്മൂലത്തില്‍ മദനി ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ സ്വന്തം നിലയ്ക്ക് ചികിത്സ നടത്താന്‍ ജാമ്യം നല്‍കണമെന്നും മദനി കോടതിയില്‍ ആവശ്യപ്പെട്ടു. മദനിക്ക് വേണ്ടി അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: