പൊന്‍കുന്നം: റോഡില്‍ നിന്നും മായിച്ച സീബ്രീലൈന് പൂര്‍ണ്ണമായും മാഞ്ഞില്ല. കാല്‍നടയാത്രക്കാര്‍ ഇപ്പോഴും റോഡ് മുറിച്ച് കടക്കുന്നത് അപകടവരയിലൂടെ. ടൗണില്‍ ദേശീയപാതയില്‍ പാലാ റോഡ് സംഗമിക്കുന്ന കുരിശുപള്ളി ജംക്ഷനിലാണ് പാതി മാഞ്ഞ സീബ്രാലൈന്‍ അപകടഭീഷണിയുയര്‍ത്തുന്നത്.
പൊലീസ് സ്റ്റേഷനു സമീപത്തായി ദേശീയപാതാ വിഭാഗം റോഡ് നവീകരണത്തിന്റെ ഭാഗമായി സീബ്രാലൈന്‍ വരച്ചു. എന്നാല്‍ പാലാറോഡില്‍ നിന്നും വാഹനങ്ങള്‍ ദേശീയപാതയിലേയ്ക്ക് പ്രവേശിക്കുന്നതിന് സമീപമാണ് സീബ്രാലൈന്‍ എന്നതിനാല്‍, വേഗത്തിലെത്തുന്ന വാഹനങ്ങള്‍ കാല് നടയാത്രക്കാരെ ഇടിക്കുവാനും, ഗതാഗത തടസം സൃഷ്ടിക്കുവാനും സാധ്യതയേറിയിരുന്നു.
ഇതേ തുടര്‍ന്ന് ഈ സീബ്രാലൈന്‍ ടാര്‍ ഉരുക്കിയൊഴിച്ച് മായ്ക്കാന്‍ തീരുമാനമായി. ഇത് നടപ്പാക്കിയെങ്കിലും സീബ്രാലൈനിന്റെ വെള്ളവരകള്‍ പൂര്‍ണ്ണമായും മാറാതെ തെളിഞ്ഞു നില്ക്കുന്നതിനാല് യാത്രക്കാര്‍ ഇപ്പോഴും ഇതേ സ്ഥലത്ത് കൂടിയാണ് റോഡിന് കുറുകെ കടക്കുന്നത്.
പാലാ റോഡിലും കെകെ റോഡിലും ഇതിനു പകരമായി സീബ്രാലൈന്‍ വരക്കാത്തതാണ് യാത്രക്കാര്‍ പഴയ സീബ്രാലൈന്‍ തന്നെ തിരഞ്ഞെടുക്കാന്‍ കാരണം. പഴയ സീബ്രാലൈന്‍ പൂര്‍ണ്ണമായും മായിച്ച് കളയുകയും. പകരം അനുയോജ്യമായ സ്ഥലത്ത് പുതിയവ വരയ്ക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: