പെരുമ്പാവൂര്‍: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, പ്രീ മെട്രിക് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ പാചക ജോലിയെടുക്കുന്നവര്‍ അക്ഷരാര്‍ഥത്തില്‍ അടിമകള്‍.ഒരു മിനിറ്റ് പോലും വിശ്രമം ഇല്ല, അവധിയില്ല, ശമ്പളവുമില്ല.ദുരിതം മാത്രമാണ് ഈ ജീവനക്കാര്‍ക്ക്.
രാവിലെ അഞ്ച് മുതല്‍ രാത്രി 10വരെയാണ് ജോലി സമയം. ഭക്ഷണം വിളമ്പുന്നതും അടുക്കളയും ആഹാരം കഴിക്കുന്ന സ്ഥലം വൃത്തിയാക്കുന്നതും ഇവര്‍ തന്നെ. ആഴ്ചയിലൊരു ഓഫുണ്ട്. ഒരു ദിവസം പോലും അവധിയില്ല. മറ്റുള്ള ഹോസ്റ്റലുകളില്‍ പാചകക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ അവധിയാണ്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പാര്‍ട്ട്ടൈം സ്വീപ്പറായ ശേഷം പ്രൊമോഷനിലൂടെ കുക്ക് തസ്തികയിലെത്തിയവരാണ് ഇവര്‍. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ര 24മണിക്കൂര്‍ ജോലി ചെയ്യിക്കുന്നത്. മുപ്പത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കുക്കെന്ന രീതിയിലാണ് നിയമനം. എന്നാല്‍ മറ്റ് സ്ഥാപനങ്ങളില്‍ ഒരു കുക്കിന് കീഴില്‍ 20കുട്ടികളാണുള്ളത്.
ഈ തസ്തികയില്‍ പുതിയ നിയമനങ്ങളുമില്ല. മറ്റുള്ളവര്‍ക്ക് അന്നം വിളമ്പുന്ന ഇവര്‍ക്ക് ഭക്ഷണം കഴിക്കണമെങ്കില്‍ 1,200 രൂപ പ്രതിമാസം സര്‍ക്കാരിന് നല്‍കണം.
സര്‍ക്കാരിന്റെ മറ്റ് സ്ഥാപനങ്ങളിലോ, സ്വകാര്യ സ്ഥാപനങ്ങളിലോ ഈ ദുര്ഗ്ഗതിയില്ല. സ്കൂളിലേയും ഹോസ്റ്റലിലേയും അദ്ധ്യാപകരും മറ്റ് ജീവനക്കാരും ഭക്ഷണം കഴിക്കുന്നതിന് ഒരു ഫീസും ഈടാക്കുന്നുമില്ല.
ഒരു ദിവസം 300രൂപയാണ് ശമ്പളം. 24മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ പണം നല്കി ഭക്ഷണം കഴിക്കണം. വിധവകളും വികലാംഗരും, മദ്ധ്യവയസ്സിന് മുകളിലുള്ളവരുമായ ഇത്തരം ജോലിയിലുള്ളത്.
സന്തോഷ് പെരുമ്പാവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: