ലണ്ടന്‍: സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സ്പാനിഷ് താരം ടോമി റോബ്രഡോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് നാലാം സീഡ് ഫെഡറര്‍ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. ഒരു മണിക്കൂറും 34 മിനിറ്റും മാത്രം നീണ്ടുനിന്ന മത്സരത്തില്‍ 6-1, 6-4, 6-4 എന്ന സ്കോറിനായിരുന്നു ഏഴ് തവണ വിംബിള്‍ഡണില്‍ കിരീടം നേടിയ ഫെഡററുടെ ജയം. മത്സരത്തില്‍ ഒരിക്കല്‍ പോലും ഫെഡറര്‍ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സ്പാനിഷ് താരത്തിന് കഴിഞ്ഞില്ല.
മറ്റൊരു മത്സരത്തില്‍ അഞ്ചാം സീഡും സ്വീഡിഷ് താരവുമായ സ്റ്റാനിസ്ലാവ് വാവ്റിങ്കയും ക്വാര്‍ട്ടറില്‍ കടന്നു. സ്പാനിഷ് താരം ഫെലിസിയാനോ ലോപ്പിന്റെ കനത്ത വെല്ലുവിളി മറികടന്നാണ് വാവ്റിങ്ക മുന്നേറിയത്. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന മത്സരത്തിനൊടുവില്‍ 7-6 (7-5), 7-6 (9-7), 6-3 എന്ന സ്കോറിനാണ് വാവ്റിങ്ക എതിരാളിയെ കീഴടക്കിയത്. ആദ്യ രണ്ട് സെറ്റുകളിലും കനത്ത വെല്ലുവിളി ഉയര്‍ത്തിയശേഷം ടൈബ്രേക്കറിലാണ് സ്പാനിഷ് താരം കീഴടങ്ങിയത്.
ലോക രണ്ടാം നമ്പര്‍ താരവും ഒന്നാം സീഡുമായ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ച്, നിലവിലെ ചാമ്പ്യനും മൂന്നാം സീഡുമായ ബ്രിട്ടന്റെ ആന്‍ഡി മുറെ എന്നിവരും ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. ഡോക്കോവിച്ച് ഫ്രാന്‍സ് താരം ജോ വില്‍ഫ്രഡ് സോംഗയെയും മുറെ ദക്ഷിണാഫ്രിക്കയുടെ ആന്‍ഡേഴ്സണെയും നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് അവസാന എട്ടിലേക്ക് കുതിച്ചത്. എട്ടാം സീഡ് കാനഡയുടെ മിലന് റാവോനിക്ക് 10-ാം സീഡ് ജപ്പാന്റെ കിഷിക്കോരിയെ 4-6, 6-1, 7-6 (7-4), 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു.
അതേസമയം വനിതാ വിഭാഗത്തില്‍ അഞ്ചാം സീഡ് റഷ്യയുടെ മരിയ ഷറപ്പോവ പുറത്തായി. ഒമ്പതാം സീഡ് ജര്‍മ്മനിയുടെ ആഞ്ചലിക് കെര്‍ബറാണ് ഷറപ്പോവയെ അട്ടിമറിച്ചത്. രണ്ട് മണിക്കൂറും 37 മിനിറ്റും നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കെര്‍ബര്‍ റഷ്യന്‍ സുന്ദരിയെ കീഴടക്കിയത്. സ്കോര്‍: 7-6 (7-4), 4-6, 6-4.
മറ്റൊരു മത്സരത്തില്‍ റഷ്യന്‍ താരം ഏകത്റീന മകരോവയെ പാജയപ്പെടുത്തി ചെക്ക് താരം ലൂസി സഫറോവ സെമിഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. 6-3, 6-1 എന്ന സ്കോറിനായിരുന്നു ചെക്ക് സുന്ദരിയുടെ വിജയം. 19-ാം സീഡ് ജര്‍മ്മനിയുടെ സബിന ലിസിക്കി യെരോസ്ലാവ ഷെവ്ദോവയെ 6-3, 3-6, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ കടന്നു. മൂന്നാം സീഡ് റുമാനിയയുടെ സിമോണെ ഹാലെപ്പും ക്വാര്‍ട്ടിലെത്തി. കസാക്കിസ്ഥാന്‍ താരം സറീന ഡിയാസിനെ 6-3, 6-0 എന്ന സ്കോറിനാണ് റുമാനിയന്‍ താരം കീഴടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: