ന്യൂദല്‍ഹി: ജഡ്ജിയാകാനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ഗോപാല്‍ സുബ്രഹ്മണ്യത്തിന് ചീഫ്ജസ്റ്റിസ് ആര്.എം ലോധയുടെ വിമര്‍ശനം. സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്ത പട്ടികയില്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേര് അംഗീകരിക്കാതിരുന്നതിനെതിനെയും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. എന്നാല്‍ കൊളീജിയം ശുപാര്‍ശകള്‍ തള്ളിക്കളയാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന നിലപാടിലുറച്ചാണ് കേന്ദ്രസര്‍ക്കാര്‍.
ഗോപാല്‍ സുബ്രഹ്മണ്യത്തെ ജഡ്ജായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സിബിഐയുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. നാലുപേരില്‍ മറ്റു മൂന്നുപേരുടെയും നിയമന ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാരും രാഷ്ട്രപതിയും അംഗീകരിച്ചപ്പോള്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ മാത്രമാണ് എതിര്‍ത്തത്. നിയമനം വിവാദമായതോടെ ജഡ്ജാവാനില്ലെന്ന് പറഞ്ഞ് ഗോപാല്‍ സുബ്രഹ്മണ്യം അപേക്ഷ പിന്‍വലിക്കുകയും ചെയ്തു. ഈസമയം വിദേശത്ത് ആയിരുന്ന ചീഫ് ജസ്റ്റിസ് തിരികെയെത്തിയ ശേഷമാണ് വിഷയത്തില്‍ അഭിപ്രായം പറഞ്ഞിരിക്കുന്നത്.
ഗോപാല്‍ സുബ്രഹ്മണ്യം തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ താന്‍ വിദേശത്തായിരുന്നു. താന്‍ തിരിച്ചെത്തുന്നതുവരെയെങ്കിലും അദ്ദേഹത്തിന് കാത്തിരിക്കാമായിരുന്നു, ജസ്റ്റിസ് ബി.എസ് ചൗഹാന് നല്കിയ യാത്രയയപ്പ് യോഗത്തില്‍ പ്രസംഗിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജൂണ്‍ 28ന് താന്‍ തിരികെയെത്തുമെന്ന് അറിയാമെന്നിരിക്കെ 25ന് ജഡ്ജാവാനില്ലെന്ന് പറഞ്ഞ് ഗോപാല്‍സുബ്രഹ്മണ്യം കത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: