ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ദല്‍ഹി എയിംസ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്ഷവര്ധന് അറിയിച്ചു.
സുനന്ദയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ തരൂരും കേന്ദ്രമന്ത്രിയായിരുന്ന ഗുലാം നബി ആസാദും സമ്മര്‍ദ്ദം ചെലുത്തിയെന്ന ഡോക്ടറുടെ വെളിപെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി. അതേസമയം പുതിയ വിവാദത്തില്‍ പ്രതികരിക്കാനില്ലെന്ന് ശശി തരൂര്‍ അറിയിച്ചു.
വ്യാജ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് തയാറാക്കാന്‍ ശശി തരൂരിന്റെ ഭാഗത്തു നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നതായാണ് സുനന്ദയുടെ പോസ്റ്റുമാര്‍ട്ടത്തിന് നേതൃത്വം നല്കിയ ഓള് ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫോറന്‍സിക്ക് ഡോക്ടര്‍ സുധീര്‍ ഗുപ്തയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം സുനന്ദ പുഷ്ക്കര്‍ വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: