കൊച്ചി: മദ്യനയം രൂപീകരിക്കുന്നതിന് ആറാഴ്ചത്തെ സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടിയില്‍ ഹര്‍ജി നല്കി. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സമയം ലഭിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.
സംസ്ഥാനത്ത് ബാര്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ട 418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ ഒരു മാസത്തിനകം അന്തിമ തീരുമാനം ഏടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ലൈസന്‍സ് പുതുക്കി മദ്യനയം രൂപീകരിക്കുന്ന കാര്യത്തില്‍ ഇന്ന് നിലപാട് അറിയിക്കാനാണ് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: