ന്യൂദല്‍ഹി: അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി 2010ല്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച സംഭവത്തില്‍ ഇന്ത്യ യു.എസ് പ്രതിനിധിയെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. അതേസമയം വിളിച്ചു വരുത്തിയ പ്രതിനിധി ആരാണെന്നത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിവരമൊന്നും പുറത്തു വിട്ടിട്ടില്ല.
അമേരിക്കയുടെ നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ വിദേശ മന്ത്രാലയം, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ശക്തമായ താക്കീതും നല്‍കിയിട്ടുണ്ട്. ബിജെപി അടക്കം ലോകത്തിലെ അഞ്ചു രാഷ്ട്രീയപാര്‍ട്ടികളെ ദേശീയ സുരക്ഷാ ഏജന്‍സി നിരീക്ഷിച്ചതിന്റെ രേഖകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
ഈജിപ്റ്റിലെ മുസ്ലീം ബ്രദര്‍ഹുഡ്, പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി, ലെബനനിലെ അമല്‍ പാര്‍ട്ടി, വെനിസ്വേലയിലെ ബൊളിവേറിയന്‍ കോണ്ടിനെന്റല് കോ ഓര്‍ഡിനേറ്റര്‍, ഈജിപ്ഷ്യന്‍ നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ട് എന്നീ പാര്‍ട്ടികളെയാണ് ബിജെപിക്ക് പുറമെ അമേരിക്കയുടെ രഹസ്യപട്ടികയിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: