ന്യൂദല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രയുടെ പങ്കും സുനന്ദപുഷ്ക്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരികയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി.
സുനന്ദ പുഷ്ക്കറിനെ കൊലപ്പെടുത്തിയത് പ്രൊഫഷണല്‍ രീതിയിലാണ്. ഐപിഎല്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് കൊലപാതകം നടന്നിരിക്കുന്നത്. കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും സ്വാമി പറഞ്ഞു. ആസൂത്രിതമായ ഗൂഢാലോചന സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. സിബിഐ, ഐ.ബി, റോ തുടങ്ങിയ ഏജന്‍സികളുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കും. പ്രത്യേക അന്വേഷണ സംഘം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
സുനന്ദയുടെ ശവസംസ്ക്കാരം ധൃതിപിടിച്ച് നടത്തിയതില്‍ ദുരൂഹതയുണ്ട്. ദേഹത്തെ മുറിവുകളും സംശയമുണര്‍ത്തുന്നതാണ്. റഷ്യന്‍ നിര്‍മ്മിത വിഷം സുനന്ദയുടെ ഉള്ളില്‍ ചെന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ട്. ശശി തരൂരിനെ പുറത്താക്കണമോ എന്നകാര്യം തീരുമാനിക്കേണ്ടത് താനല്ലെന്നും തിരുവനന്തപുരത്തെ ജനങ്ങളാണെന്നും സുബ്രഹ്മണ്യന്‍സ്വാമി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: