കൊച്ചി: അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന മനുഷ്യക്കടത്തു സംഭവം അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. അന്യസംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ പോലീസ് അന്വേഷണത്തില്‍ പരിമിതികളുണ്ടാവുമെന്നും അതിനാലാണ് കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്നും സിബിഐ വ്യക്തമാക്കി.
സിബിഐ നിലപാടിനോട് എതിര്‍പ്പില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയുടെ ചോദ്യത്തിനു മറുപടി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം സിബിഐ അന്വേഷണക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: