ബാഗ്ദാദ്: ഇറാക്കിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നൂറി അല്‍മാലിക്കി പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇറാഖി സൈനികരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതികള്‍ ഒഴികെയുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നു മാലിക്കി പറഞ്ഞു.
രാജ്യം സുരക്ഷാ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഭിന്നത മാറ്റിവച്ചു യോജിച്ചുള്ള പോരാട്ടത്തിനു മാലിക്കി ഗോത്ര നേതാക്കളോട് ആഹ്വാനം ചെയ്തു. സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള കുര്‍ദിഷ് നേതാക്കളുടെ നീക്കത്തെ അദ്ദേഹം അപലപിച്ചു.
അതിനിടെ, ഇറാക്ക് സര്‍ക്കാരിനു ഭീഷണിയായി ഷിയാ വിഭാഗക്കാര്ക്കിടെയില് ഭിന്നത രൂക്ഷമായി. ഇറാന് സ്വാധീനത്തിന്റെ പേരിലാണു തര്‍ക്കമുണ്ടായത്. ഷിയാ നേതാവ് മഹമൂദ് അല്‍ ഹസാനി അല്സരഖിയുടെ അനുയായികളും പോലീസുമായി കര്‍ബലയിലുണ്ടായ ഏറ്റുമുട്ടലില്‍ 25 പേര്‍കൊല്ലപ്പെട്ടു.
വിമര്ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാക്കിന് ഇറാന് പോര്‍വിമാനങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: