ചെന്നൈ: ചെന്നൈയില്‍ നിര്‍മ്മാണത്തിലിരുന്ന പതിനൊന്ന് നില കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്വേഷണത്തിന് ഉത്തരവിട്ടു. ഏകാംഗ കമ്മീഷനെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.
കെട്ടിടത്തിന്റെ തകര്‍ച്ചയുടെ കാരണം മാത്രമായിരിക്കില്ല സമിതി അന്വേഷിക്കുക മറിച്ച് ഇതിനെതിരെയുള്ള നടപടികളെ സംബന്ധിച്ചും സമിതി അഭിപ്രായം അറിയിക്കും.
അതേസമയം കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 27 പേരെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത്. ഏകദേശം 80ഓളം പേരെങ്കിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് നിഗമനം.
ശനിയാഴ്ച്ചയായിരുന്നു നൂറ്റാണ്ടുകളോളം പഴക്കമുള്ള കെട്ടിടം തകര്‍ന്ന് ദുരന്തമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: