സാവോപോളോ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലെ സ്വിറ്റ്സര്ലന് ഡിനെതിരെയുള്ള മത്സരത്തില്‍ ഡി മരിയ ഗോളടിക്കുന്നതു വരെ താന്‍ പേടിച്ചിരുന്നെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി സമ്മതിച്ചു. മത്സരത്തില്‍ എക്സ്ട്രാ ടൈമിലായിരുന്നു സ്വിസ് പടയ്ക്കെതിരെയുള്ള അര്‍ജന്റീനയുടെ ഗോള്‍ (1-0). ആ ഗോളില്ലായിരുന്നെങ്കില്‍ മത്സരം സമനിലയില്‍ അവസാനിക്കുമായിരുന്നു.
മത്സരത്തിന്റെ അവസാനം വരെ ഭയമായിരുന്നു. തങ്ങള്‍ ഒരു ഗോളും സ്ക്കോര്‍ ചെയ്തിരുന്നില്ല. എന്തെങ്കിലും പിഴവു പറ്റിയാല്‍ പുറത്തു പോകേണ്ടി വരും- മത്സര ശേഷം അര്‍ജന്റീനിയന്‍ ക്യാപ്റ്റന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
മത്സരം അവസാന മിനിറ്റുകളിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ പെനാല്‍റ്റി വരെ കാര്യങ്ങളെത്തിക്കാന്‍ തങ്ങള്‍ക്ക് ആഗ്രഹമില്ലായിരുന്നെന്നും മെസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: