കൊച്ചി: പെട്രോള്‍ പമ്പുകള്‍ വഴിയുള്ള അഞ്ചു കിലോ എല്‍.പി.ജി.സിലിണ്ടര്‍ വിതരണത്തിന് കൊച്ചിയില്‍ തുടക്കമായി. എറണാകുളം കളക്ടര്‍ എം.ജി. രാജമാണിക്യം ആദ്യ വിപണനം നടത്തി. ഗ്രാമപ്രദേശങ്ങളില്‍ പലയിടത്തും നിയമങ്ങള്‍ പാലിച്ചു കൊണ്ടുള്ള വിതരണമല്ല ഗ്യാസ് ഏജന്‍സികള്‍ നടത്തുന്നതെന്ന് കളക്ടര്‍ പറഞ്ഞു. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ സൗജന്യമായി പാചക വാതകം എത്തിക്കണമെന്നാണ് നിയമമെങ്കിലും ഇത് നടപ്പാക്കാന്‍ പല ഏജന്‍സികളും ശ്രദ്ധിക്കാറില്ല. നേരായ രീതിയില്‍ വിതരണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ മറ്റു പല പ്രമുഖ നഗരങ്ങളിലും അഞ്ചു കിലോ എല്‍ പി ജി സിലിണ്ടര്‍ ലഭ്യമാക്കുന്ന പദ്ധതി നേരത്തെ ആരംഭിച്ചെങ്കിലും കേരളത്തില്‍ ഇത് ആദ്യമാണ്. പ്രധാനമായും മറ്റു സ്ഥലങ്ങളില്‍ നിന്നും താത്കാലികമായി നഗരങ്ങളില്‍ താമസിക്കുന്നവരെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. അഞ്ചു കിലോയുടെ ഗ്യാസ് സിലിണ്ടര്‍ ലഭ്യമാകാന്‍ തിരിച്ചറിയല്‍ രേഖമാത്രമാണ് ആവശ്യം. ഇതിന് നല്‍കേണ്ട ഒറ്റത്തവണ വില 2105 രൂപ നാല്ത്തിയെട്ടു പൈസയാണ്. റീഫില്‍ ചെയ്യാന്‍ 459 രൂപയും നല്‍കണം ഈ വില ഓരോ മാസവും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. വാങ്ങിയ തീയ്യതി മുതല്‍ അഞ്ചു വര്‍ഷത്തിനു മുന്‍പ് സിലിണ്ടര്‍ തിരികെ ഏല്പ്പിക്കുകയാണെങ്കില് മുടക്കിയ തുകയുടെ അന്‍പത് ശതമാനം തിരികെ ലഭിക്കും. കൊച്ചിയില്‍ ബി ബി ഇരുമ്പനം കോകോ റീട്ടെയില്‍ ഔട്ട് ലെറ്റ്, ബി പി കാക്കനാട് കോകോ റീട്ടെയില്‍ ഔട്ട് ലറ്റ് എന്നിവിടങ്ങളില്‍ ലഭ്യമാകും. സുരക്ഷാ സംവിധാനത്തോടു കൂടി അഞ്ച് കിലോയുടെ 20 സിലിണ്ടറുകളാണ് പമ്പുകളില്‍ പ്രത്യേക കൗണ്ടറുകളില്‍ സൂക്ഷിക്കാനാവുക.
കേരളത്തിലെ എല്‍ ബി ജി വിതരണം കുറച്ചൂ കൂടി മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉപഭോഗ്താവിന് മെച്ചപ്പെട്ട സേവനം ലഭ്യമാകുമെന്നും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ്ജ് പോള്‍ പറഞ്ഞു. പി.എം. സോമചൂഡന്‍, പി.കെ. രഘുനന്ദന്, ടി.ഒ. ശശി, പ്രസാദ് പണിക്കര്‍, അഭയ്ഷാ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: