ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കും. ബാരമുള്ള ജില്ലയിലെ ഉറിയില്‍ സ്ഥാപിച്ചിട്ടുള്ള 240 മെഗാവാട്ട് ജലവൈദ്യുത നിലയം, ഉധംപൂര്‍- കട്ര റെയില്‍പാത എന്നിവയുടെ ഉദ്ഘാടനങ്ങളാണ് പ്രധാന ദൗത്യം. ശ്രീനഗറില്‍ നിന്നും 87 കിലോമീറ്റര്‍ അകലെയാണ് ഉറി. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 2000 സുരക്ഷാ ഉദ്യാഗസ്ഥരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. ഗറില്ലാ ആക്രമണം ഉള്പ്പടെയുള്ളവയുണ്ടായാല് ചെറുക്കാന്‍ ശ്രീനഗര്‍ താഴ്വരയിലെ റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ പ്രദേശങ്ങളിലെ ലഗേജ് പരിശോധനക്കായി പ്രത്യേക ഉദ്യോഗസ്ഥരേയും ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ ഉള്‍പ്പടെയുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിലെത്തുന്ന പ്രധാനമന്ത്രി ശ്രീനഗര്‍ ബാദാമി ബാഗിലെ ആര്‍മി ആസ്ഥാനത്തുവെച്ച് ഉന്നതതല ഉദ്യോഗസ്ഥരുമായി സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് വിലയിരുത്തുന്നതാണ്. ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, പൂര്‍വ്വ സൈനിക കമാന്‍ഡന്റ് ലഫ്റ്റനന്റ് ജനറല്‍ ഡി. എസ്. ഹൂഡ, സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍ കെ. രാജേന്ദ്ര കുമാര്‍, സംജനറല് ഓഫീസര്‍ കമാന്ഡിംങിലെ 14 15 16 സൈനിക വിഭാഗങ്ങളിലെ ഉന്നതതല ഉദ്യോഗസ്ഥര്‍, സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: