ആശുപത്രിയാണ് പാതാളം ഇഎസ്ഐ ആശുപത്രി. ശോചനീയാവസ്ഥയിലായ ആശുപത്രിഇപ്പോള് അടച്ചുപൂട്ടല്‍ ഭീഷണിനേരിടുകയാണ്. കരാര്‍ വ്യവസ്ഥയിലും സ്ഥിരം നിയമനമായും 27 ഡോക്ടര്‍മാരാണ് ഇവിടെ ഉള്ളത്. ജനറല്‍ വിഭാഗത്തിലും ഗൈനക്കോളജിയിലും, എല്ല് രോഗങ്ങള്‍ക്കും, കണ്ണ് രോഗവിഭാഗത്തിലും രോഗികളുടെ വലിയതിരക്ക് ഉണ്ടെങ്കിലും സൗകര്യങ്ങള്‍ പരിമിതം. തുടര്‍ പരിശോധനക്ക് വേണ്ടുന്ന ലാബ് സൗകര്യവും പരിമിതമാണ്. അതിനാല്‍ രോഗനിര്‍ണ്ണയത്തിന് തന്നെ രണ്ടുനാള്‍ വേണ്ടിവരും. ഇത് പാവപ്പെട്ട തൊഴിലാളി കുടുംബങ്ങള്‍ക്ക് ഒട്ടെറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അസൗകര്യങ്ങള്‍ മുതലെടുത്ത് നിസ്സാരരോഗങ്ങള്‍ക്ക് പോലും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നതും പതിവാക്കുകയാണ്. പകര്‍ച്ചവ്യാധികളായ ഡെങ്കി, എച്ച്1 എന്‍1 വൈറല്‍ പനികള്‍ക്കുള്ള ടെസ്റ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതും മഴക്കാലത്ത് രോഗികളെ വലക്കുന്നു. ലാബ് തുറക്കുമ്പോള്‍ തന്നെ വന്‍ ക്യൂ രൂപപ്പെടും തലേന്ന് നല്കിയ ടെസ്റ്റിന്റെ റിസര്ട്ടിനുള്ള ക്യൂവായിരിക്കും ഇത്. അള്‍ട്രാ സൗണ്ട് സ്കാന്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. എംആര്‍ഐ സ്കാനിനും മറ്റും സ്വകാര്യ സ്ഥാപനങ്ങളെ സമിപിക്കണം.
സ്പെഷിലിസ്റ്റ് ഡോകടര്‍മാരുടെ കുറവുമൂലം രോഗികള്‍ക്ക് ഇഎസ്ഐയുടെ പ്രയോജനവും ലഭിക്കുന്നില്ല. കരാര്തീര്ന്ന ഡോക്ടര്‍മാര്‍ മടങ്ങിപോയാല്‍ പുതിയ നിയമനത്തിന് ഉണ്ടാകുന്ന കാലതാമസവും ഏറെയാണ്. ഇവിടെ കാഷ്വാലിറ്റിയില്‍ മൂന്നു ബെഡ്ഡുകള്‍ മാത്രമേഉള്ളൂ. ഇതര സജ്ജികരണങ്ങള്‍ ഒന്നും നിലവില്‍ വന്നിട്ടില്ല. കാലഹരണപ്പെടാറായ എക്സറേ മെഷിന്സാണ് ഉപയോഗിക്കുന്നത് തുടങ്ങിയ നിരവധി പരാതികളാണ് തൊഴിലാളികള്‍ നിരത്തുന്നത്. അതുപോലെതന്നെ ജീവനക്കാര്‍ക്കും നിയമനങ്ങള്‍ ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ചു ഒട്ടേറെ പരാതികളുണ്ട്.
ഏലൂര്‍ ഗോപിനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: