കോതമംഗലം: മാഫിയബന്ധം ആരോപണത്തെ തുടര്‍ന്ന് ഊന്നുകല്‍ എസ്ഐ ബഷീറിനെ ജില്ല പോലീസ് മേധാവി സ്ഥലം മാറ്റി. മാഫിയകള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ആലുവായിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലേക്കാണ് സ്ഥാനചലനം. സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസില്‍ പ്രത്യേക ചുമതലയൊന്നും നല്‍കിയിട്ടില്ലെന്നാണ് സൂചന. ഏതാനും ആഴചകള്‍ക്ക് മുമ്പ് ആറ് കോളേജ് വിദ്യാര്‍ത്ഥികള്‍ കഞ്ചാവുമായി പോലീസ് പിടിയിലായിരുന്നു. ഇതില്‍ ചിലരെ ഒഴിവാക്കുകയും മറ്റ് ചിലര്‍ക്കെതിരെ നിസാര കേസുകള്‍ ചേര്‍ത്തതും വിവാദമായിരുന്നു. ഇതിനെക്കുറിച്ച് ജില്ല പോലീസ് മേധാവിയുടെ പ്രത്യേക സംഘം അന്വേഷണം നടത്തിയപ്പോള്‍ കഞ്ചാവ് മാഫിയയെ സഹായിക്കുന്ന നിലപാടാണ ഊന്നുകല്‍ പോലീസ് സ്വീകരിച്ചതെന്ന ആക്ഷേപം നടപടിക്ക് ഇടയാക്കിയെന്നാണ സൂചന. ക്രിമിനല്‍ സംഘങ്ങള്‍ക്കും മാഫിയകള്‍ക്കും ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല പോലീസ് മേധാവി മുന്നറിയിപ്പ് നല്‍കിയിരുന്നു.
പെരിയാറിലെ അനധികൃത മണല്വരലിന് സഹായകമായ നിലപാടാണ് പോലീസ് സ്വീകരിച്ചിരുന്നത്. പലപ്പോഴും ജില്ലയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് മണല്‍മാഫിയയെ പിടികൂടിയിരുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഊന്നുകല്‍ അടക്കം മൂന്ന് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരെ സമാന പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റിയിരുന്നു. ഇവരെയെല്ലാം ജില്ല മേധാവിക്ക് നിരീക്ഷിക്കാന്‍ തക്ക രീതിയില്‍ എസ്പിഓഫീസില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സെക്ഷനുകളിലേക്കാണ് സ്ഥലം മാറ്റിയതെന്ന് പ്രത്യേകം ശ്രദ്ധേയമാണ്. മദ്യപിച്ച ശേഷം വാഹനപരിശോധന നടത്തുക, പരാതിക്കാരോട് അപമര്യാദയായി പെരുമാറുക, ബ്ലേഡ് ഇടപാടുകള്‍ നടത്തുക, തുടങ്ങിയ പരാതികളായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: