ന്യൂദല്‍ഹി: മുന്‍ കേന്ദ്ര സഹമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവും അഭിഭാഷകനുമായ സുബ്രഹ്മണ്യന് സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചു.
പ്രത്യേക അന്വേഷണ സംഘം, ഇന്റലിജന്‍സ് ബ്യൂറോയിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ സിബിഐ സംഘത്തില്‍ വേണമെന്ന അഭിപ്രായവും നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ സ്വാമി വ്യക്തമാക്കിയിട്ടുണ്ട്. സുനന്ദയുടെ മരണത്തിന്റെ കാരണം കൂടാതെ ഐപിഎല്‍ കോഴ സംബന്ധിച്ചും സംഘം അന്വേഷണം നടത്തണമെന്നാണ് പ്രധാനമന്ത്രിക്ക് നല്കിയ കത്തില്‍ സ്വാമി വ്യക്തമാക്കിയിരിക്കുന്നത്.
ഐപിഎല്ലിലെ കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ടാണ് സുനന്ദയുടെ മരണം നടന്നിരിക്കുന്നതെന്നാണ് കത്തിലെ സ്വാമിയുടെ ആരോപണം. ഐപിഎല്‍ ടീമായിരുന്ന കൊച്ചി ടസ്ക്കേഴ്സ് കേരളയുടെ ഫ്രാഞ്ചൈസി സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി മരിക്കുന്നതിന് മുമ്പായി സുനന്ദ പത്രസമ്മേളനം വിളിച്ചു ചേര്ക്കാലനിരുന്നതാണെന്ന് സ്വാമി ഒരു സ്വാകാര്യ ചാനലിനോട് വെളിപ്പെടുത്തി.
തരൂരിന് സുനന്ദയുടെ മരണം സംബന്ധിച്ച വിവരങ്ങളില്‍ അറിവുണ്ടായിരുന്നെന്നും സ്വാമി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: