കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ വികസനം വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രമുഖ ചരിത്രകാരന് എം.ജി.എസ് നാരായണന് കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ ഉപവസിക്കുന്നു. ഗതാഗതകുരുക്ക് കൊണ്ട് വീര്‍പ്പ് മുട്ടുന്ന എട്ടര കിലോമീറ്റര്‍ റോഡ് നാലുവരിപ്പാതായി വികസിപ്പക്കണമെന്നാണ് ആവശ്യം.
നഗരത്തിലേക്കുള്ള പ്രധാന വഴിയായ മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് വികസനം കടലാസ്സില്‍ ഒതുങ്ങിയിട്ട് വര്‍ഷങ്ങളായി.ഏറെ മുറവിളികള്‍ക്കൊടുവില്‍ നഗരപാതാ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ആദ്യ ഗഡുവായി 100 കോടി രൂപ അനുവദിച്ചു. എന്നാല്‍ ഇതോടൊപ്പം ഫണ്ടനുവദിച്ച ആറ് റോഡുകളുടെ പ്രവര്‍ത്തിക്ക് ടെണ്ടര്‍ വിളിച്ചെങ്കിലും മാനാഞ്ചിറ – വെള്ളിമാട്ക്കുന്ന റോഡിന് നടപടികള്‍ ഒന്നുമായില്ല. റോഡിന് സ്ഥലം ഏറ്റെടുക്കാന്‍ സ്ഥലഉടമകളുമായി ചര്‍ച്ചകള്‍ പോലും നടത്തിയില്ല. ഈ സാഹചര്യത്തിലാണ് ചരിത്രകാരന് എം.ജി.എസ് നാരായണന്റെ നേത്യത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചത്.
ആദ്യഘട്ടമായാണ് കളക്ട്രേറ്റിന് മുന്നിലെ ഏകദിന ഉപവാസം. റോഡ് വികസനം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 11ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേരും. സഥലമേറ്റെടുപ്പ് ഉള്‍പ്പെടെ കാര്യങ്ങളില്‍ അന്തിമ തീരുമാനം ഈ യോഗത്തലുണ്ടാകുമെന്ന് എം.കെ രാഘവന് എം.പി ഉറപ്പ് നല്കി. നേരത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചെങ്കിലും അവസാന സമയം യോഗം റദ്ദാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: