ചാള്‍സ് കാറ്ററിംങ് രസാവഹമായ ഒരു സംഭവം ഓര്‍മ്മിക്കുന്നുണ്ട്. ഒരിക്കല്‍ ഞാന്‍ ഒരു സുഹൃത്തുമായി പന്തയം വെച്ചു. അയാളുടെ സ്വീകരണമുറിയില്‍ തൂക്കിയിടാനായി ഞാനൊരു പക്ഷിക്കൂട് വാങ്ങുകയാണെങ്കില്‍ അയാള്‍ക്കൊരു പക്ഷിയെ വാങ്ങേണ്ടിവരുമെന്ന്, സുഹൃത്ത് ചിരിച്ചുകൊണ്ടു പറഞ്ഞു.
ഇതിലെന്തിരിക്കുന്നു! ഒരു പക്ഷിയെക്കൂടാതെ തനിക്കൊരു പക്ഷിക്കൂട് തൂക്കിയിടാവുന്നതേയുള്ളൂ. അയാള്‍ പന്തയം സ്വീകരിച്ചു. ഞാനയാള്‍ക്ക് സ്വിറ്റ്സര്‍ലണ്ടില്‍നിന്നും മനോഹരമായ ഒരു കൂട് വാങ്ങിക്കൊണ്ടുവന്നു, അയാളത് അയാളുടെ സ്വീകരണമുറിയില്‍ തൂക്കിയിടുകയും ചെയ്തു. സ്വാഭാവികമായും സംഭവിക്കേണ്ടതുതന്നെ സംഭവിച്ചു. ജീവിതത്തിന് അതിന്റെ സ്വന്തം യുക്തിയുണ്ട്.കൂട് കണ്ടവരെല്ലാം ഉടന്‍തന്നെ അയാളോട് സഹതപിക്കാന്‍ തുടങ്ങി, ”നിങ്ങളുടെ പക്ഷിയെപ്പോഴാണ് ചത്തുപോയത്”? അയാള്‍ പറയും: എനിക്കൊരു പക്ഷി ഉണ്ടായിരുന്നേയില്ല. അപ്പോഴവര്‍ പിന്നെന്തിനാണ് ഒഴിഞ്ഞ കൂട്? അവസാനം അയാള്‍ക്കു വട്ടുപിടിച്ചു. കാരണം വിശദീകരിച്ച് വിശദീകരിച്ച് ചന്തയില്‍പ്പോയി ഒരു പക്ഷിയെ വാങ്ങിക്കൊണ്ടുവരികയും ചെയ്തു. ഇതിനെപ്പറ്റി ഞാനയാളോടു ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു രാവിലെ മുതല്‍ വൈകിട്ടുവരെ വന്നു കയറുന്ന ഓരോരുത്തരോടും സംഗതികള്‍ വിശദീകരിക്കുന്നതിനേക്കാള്‍ എളുപ്പം പന്തയം തോറ്റുകൊടുത്ത് ഒരു പക്ഷിയെ വാങ്ങുന്നതായിരുന്നു.
മാത്രവുമല്ല. ദിവസം മുഴുവനും ഈ ഒഴിഞ്ഞ കൂട് ഇങ്ങനെ തൂങ്ങിക്കിടക്കുന്നതു കണ്ടുകണ്ട് എന്റെ മനസ്സും ഉരുവിടാന്‍ തുടങ്ങി. പക്ഷി! പക്ഷി! പക്ഷി! പക്ഷി നിങ്ങളുടെ പ്രതിജ്ഞയെ ഒരു കൂടുപോലെ മനസ്സില്‍ തൂക്കിയിടുകയാണെങ്കില്‍ സാധനയെന്ന പക്ഷി വന്നു കയറാന്‍ അധികം സമയമെടുക്കില്ല.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: