ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രാലയവും, വാണിജ്യമന്ത്രാലയവും മൈക്ക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ അംഗമാകുന്നു. ജനങ്ങളുമായി ആശയവിനിമയം നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. രാജ്യത്തെ 18 മില്യണ്‍ ജനങ്ങളാണ് ട്വിറ്ററില്‍ അംഗങ്ങളായുള്ളത്. ജനങ്ങളുമായി സംവദിക്കുന്നതിന് സോഷ്യല്‍ മാധ്യമങ്ങളില്‍ അംഗമാകാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെയാണ് മന്ത്രാലയങ്ങളുടെ നീക്കം.
ആശയവിനിമയത്തിനുള്ള മാര്‍ഗമായി സര്‍ക്കാര്‍ ട്വിറ്റര്‍ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും, ആശയവിനിമയത്തിനുള്ള ഏറ്റവും നല്ല ജനാധിപത്യ മാര്‍ഗങ്ങളിലൊന്നാണ് ട്വിറ്ററെന്നും, ട്വിറ്റര്‍ ഇന്ത്യന്‍ തലവന്‍ റഹീല്‍ ഖുര്‍ഷീദ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച ട്വിറ്ററും ഫേസ്ബുക്കും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ്. സര്‍ക്കാരിന്റെ സന്ദേശങ്ങള്‍, നയങ്ങള്‍ എന്നിവ ജനങ്ങളില്‍ പ്രചരിപ്പിക്കാനാണ് നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നത്. ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന നേതാക്കളില്‍ ഒരാളാണ് നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും, ഫ്രാന്‍സിസ് പോപ്പുമാണ് മോദിക്കു പിന്നില്‍. ഫേസ്ബുക്കില്‍ രണ്ടാം സ്ഥാനത്താണ് പ്രധാനമന്ത്രി. 18.9 മില്യണ്‍ ലൈക്കാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: