ബ്രസീലിയ: നെയ്മര്‍ക്ക് പിന്നാലെ മറ്റൊരു സൂപ്പര്‍താരവും കൂടി ലോകകപ്പില്‍ നിന്ന് പുറത്തേക്ക്. അര്‍ജന്റീനയുടെ പ്ലേ മേക്കര്‍ ഏയ്ഞ്ചല്‍ ഡി മരിയയക്കാണ് ഈ ദുര്‍വിധി. ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരു ഷോട്ടിന് ശ്രമിക്കുന്നതിനിടെയാണ് മരിയക്ക് തുടയിലെ പേശികള്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് 33-ാം മിനിറ്റില്‍ ഡി മരിയയെ കളിക്കളത്തില്‍ നിന്ന് തിരിച്ചുവിളിച്ചു. ഒരു മാസത്തെ വിശ്രമമാണ് മരിയക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് താരത്തിന്റെ മാനേജര്‍ പറഞ്ഞു.
മത്സരത്തില്‍ ഡി മരിയ കളിക്കളത്തില്‍ നിന്ന് പിന്‍വാങ്ങിയതോടെ അര്‍ജന്റീനയുടെ മുന്നേറ്റങ്ങള്‍ക്ക് വേഗത കുറഞ്ഞിരുന്നു. സെമിഫൈനലില്‍ ഹോളണ്ടാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഈ മത്സരത്തില്‍ ഡി മരിയയുടെ അഭാവം അര്‍ജന്റീനക്ക് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. നേരത്തെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊളംമ്പിയക്കെതിരെ പരിക്കേറ്റ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്കും ലോകകപ്പ് നഷ്ടമായിരുന്നു.
അതേസമയം ഡി മരിയ സെമി ഫൈനലിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് അര്‍ജന്റീന കോച്ച് സബെല്ലോ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സെമിഫൈനലില്‍ ഡി മരിയ ഫസ്റ്റ് ഇലവനില്‍ ഇടംപിടിക്കുമെന്ന് ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയ ഗൊണ്‍സാലൊ ഹിഗ്വയിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: