കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 31 ലക്ഷം രൂപയുടെ 1.081 കിലോഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ദുബായിയില്‍ നിന്നും വന്ന രണ്ടു യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ബോംബു ഭീഷണിയും തുടര്‍ന്നുണ്ടായ കര്‍ശ്ശന നിയന്ത്രണങ്ങളെയും തുടര്‍ന്ന് കുറച്ചു ദിവസമായി നിര്‍ത്തിവച്ചിരുന്ന സ്വര്‍ണ്ണക്കടത്താണ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ വീണ്ടും സജീവമായത്.
ദുബായിയില്‍ നിന്നും പുലര്‍ച്ചെ 2ന് എത്തിയ സ്പൈസ് ജെറ്റ് എസ്ജി-018 വിമാനത്തിലെത്തിയ യാത്രക്കാരനായ കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് ഗ്രീന്‍ സിഗ്നല്‍ വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചപ്പോള്‍ ആദ്യം പിടിയിലായത്. സംശയം തോന്നി നടത്തിയ ബാഗുകള്‍ വിശദമായ പരിശോധിച്ചപ്പോള്‍ ആറു സ്വര്‍ണ്ണക്കട്ടകള്‍ ലഭിച്ചു. ചെക്കിന് കഴിഞ്ഞെത്തിയ ലഗേജിലുണ്ടായിരുന്ന റീചാര്‍ജു ചെയ്ത് ഉപയോഗിക്കാവുന്ന ലെഡ് ബള്‍ബിന്റെ ബാറ്ററിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. 24 കാരറ്റ് വരുന്ന സ്വര്‍ണ്ണം 700 ഗ്രാമോളം തൂക്കംവരും. ഇരുപതു ലക്ഷം രൂപക്കു മുകളിലാണ് ഇതിന്റെ മാര്‍ക്കറ്റ് വില. പ്രതിയെ അറസ്റ്റ് ചെയ്തു.രാവിലെ 7.30ന് ദുബായില്‍ നിന്നു എയര്‍ ഏഷ്യ എകെ-037 വിമാനത്തിലെത്തിയ മറ്റൊരു യാത്രക്കാരനില്‍ നിന്നാണ് 10ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടിയത്. 382 ഗ്രാം തൂക്കം വരുന്ന 4 സ്വര്‍ണ്ണ കട്ടകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. വലതുകാലില്‍ ധരിച്ചിരുന്ന സോക്സില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരായ എസ്.എ.എസ്.നവാസ്, അഭിലാഷ് കെ.ശ്രീനിവാസന് എന്നിവരുടെ നേതൃത്വത്തില്‍ കെ.എസ്.ബിജുമോന്, കെ.എക്സ്.ലാല്‍ഫി ജോസഫ്, ജി.രാജേഷ്കുമാര്‍, തുഷാര്‍ കാന്തി ബിവാസ്, അഞ്ജന മേനോന്, സുനില്‍കുമാര്‍, ജിമ്മി മാത്യു എന്നിവരാണ് സ്വര്‍ണ്ണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: