ന്യൂദല്‍ഹി: പാചകവാതകത്തിന്റെയും മണ്ണെണ്ണയുടേയും വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വില വര്‍ധിപ്പിക്കാതെ തന്നെയുള്ള പരിഷ്ക്കാരങ്ങള്‍ സാധ്യമാണ്. സബ്സിഡി കുറയ്ക്കുക എന്നാല്‍ വില വര്‍ധിപ്പിക്കുക എന്നല്ല അര്‍ത്ഥം, മറ്റ് മാര്‍ഗങ്ങളുമുണ്ട്- മന്ത്രി പറഞ്ഞു.
പരിഷ്ക്കാരങ്ങള്‍ ജനവിരുദ്ധമല്ല. അവയിലൂടെയാണ് ജനങ്ങള്‍ പ്രയോജനം ലഭിക്കുന്നത്. പാചകവാതകപ്രശ്നം പരിഹരിക്കാന്‍ നൂതനമാര്‍ഗങ്ങള്‍ ആവിഷ്കരിക്കും. ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടാന്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കും. സബ്സിഡി സിലിണ്ടറുകളുടെ കരിഞ്ചന്ത തടയാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സബ്സിഡി അനര്‍ഹര്‍ കൈക്കലാക്കുന്നത് തടയാന്‍ ഈ സമ്പ്രദായത്തിലൂടെ ഒരു പരിധിവരെ കഴിയും.
പെട്രോളിയം മേഖല വിദേശ നിക്ഷേപത്തിന് തുറന്നുകൊടുത്തിട്ട് 20 വര്‍ഷമായി. എന്നാല്‍ ആരും നിക്ഷേപത്തിന് എത്തിയിട്ടില്ല. എന്തുകൊണ്ടാണിത്. സബ്സിഡി ഉള്ളതുകൊണ്ടാണോ? അല്ല. എന്തു നയമാണോ അതിന് തടസം നില്‍ക്കുന്നത് അത് നിക്കണം, മന്ത്രി പറഞ്ഞു.
അതേസമയം, മണ്ണെണ്ണ,പാചക വാതക വില കൂട്ടാന്‍ സര്‍ക്കാര്‍ നീക്കമെന്നു പറഞ്ഞ് കേരളത്തിലെ മാധ്യമങ്ങള്‍ മോദി സര്‍ക്കാരിനെതിരായ കുപ്രചരണം തുടരുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍, യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഗ്യാസ് വില 250 രൂപയും മണ്ണെണ്ണ വില അഞ്ചു രൂപയും കൂട്ടണമെന്ന് ആവശ്യപ്പെട്ട് പരേഖ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. മോദിസര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള ശുപാര്‍ശയെന്നാണ് മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: