കൊച്ചി: വിപണികീഴടക്കി മുന്നേറുകയാണ് പൊന്നൂസ് കറി പൗഡര്‍ . ഒന്നര പതിറ്റാണ്ടിനുള്ളില്‍ 200-ഓളം ഭക്ഷ്യ ഉല്‍പ്പന്നങ്ങളാണ് കമ്പനി വിപണിയിലെത്തിച്ചത്.
തനിമയും ഗുണനിലവാരമുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കണമെന്ന ആശയമാണ് സംരംഭം ആരംഭിച്ചതിനു പിന്നില്‍. ഏറ്റവും വിലക്കുറവില്‍ തനിമ നഷ്ടപ്പെടാതെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ സാധിച്ചതാണ് പൊന്നൂസിന്റെ വിജയം. പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ മായമില്ലാതെയാണ് പൊന്നൂസ് വിപണിയിലെത്തിക്കുന്നത്. കറിക്കൂട്ടുകളും സുഗന്ധ വ്യഞ്ജനങ്ങളും മറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങളും വീട്ടമ്മമാരുടെ അഭിരുചിക്കനുസരിച്ചാണ് ഇവിടെ തയ്യാറാക്കുന്നത്. പ്രൊമോട്ടറായ സുജയുടെ നേതൃത്വത്തില്‍ സ്ത്രീകളാണ് രുചികൂട്ടുകള്‍ തയ്യാറാക്കുന്നത്. ഇതിനെല്ലാം ശാസ്ത്രീയമായ അടിത്തറ നല്കാന് ഗവേഷണ വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. ഉല്‍പ്പന്നങ്ങളുടെ മേന്മകൊണ്ട് തന്നെ സപ്ലൈകോയും കണ്‍സ്യൂമര്‍ ഫെഡും അവരുടെ ഔട്ട്ലെറ്റുകളില് വില്‍ക്കുന്നത് പൊന്നൂസിന്റെ ഉല്‍പ്പന്നങ്ങളാണ്. നേരിയ ലാഭത്തില്‍ കൂടുതല്‍ വില്പ്പനയെന്നതാണ് പൊന്നൂസിന്റെ ലക്ഷ്യമെന്ന് മാനേജിംഗ് പാര്‍ട്ട്ണര്‍ ജി.ഷാജിലാല്‍ പറഞ്ഞു. കൊല്ലം ജില്ലയിലെ ആയിലറയിലാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളുടെ ശേഖരത്തിന് വിവിധ സംസ്ഥാനങ്ങളില്‍ പ്രത്യേക മോണിറ്ററിംഗ് സംവിധാനവും പൊന്നൂസിന് സ്വന്തമായുണ്ട്. കേന്ദ്ര ഗവണ്മെന്റിന്റെ ഗുണമേന്മ അംഗീകാരമായ അഗ്മാര്‍ക്ക് മുദ്രയും, രാജ്യാന്തര നിലവാരമായ ഐഎസ്ഒ: 22000: 2005 അംഗീകാരവും പൊന്നൂസ് നേടിയിട്ടുണ്ട്. പൊന്നൂസ് ഫുഡ്സിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ മാര്‍ച്ച് 7-ന് മന്ത്രി അടൂര്‍ പ്രകാശാണ് നിര്‍വ്വഹിച്ചത്. ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്റെ പ്രഖ്യാപനവും ആധുനിക യന്ത്രസാമഗ്രികളാല്‍ സജ്ജമാക്കിയ പുതിയ പ്ലാന്റിന്റെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡും ക്ഷേമ സഹായങ്ങളുടെ വിതരണവും ചടങ്ങില്‍ നിര്‍വ്വഹിച്ചിരുന്നു. കൊല്ലം എംപിയായിരുന്ന പീതാംബരക്കുറുപ്പ് , സി.ദിവാകരന് എംഎല്‍എ, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്, മുന്‍ മന്ത്രി എസ് സുരേന്ദ്രന് പിള്ള, പുനലൂര്‍ എംഎല്‍എ കെ.രാജു എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: