ന്യൂദല്‍ഹി: പീഡനശ്രമത്തിനിടെ യുവ അഭിഭാഷകയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. മുംബൈ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ പ്രതിയായിരുന്ന സുരക്ഷാ ജീവനക്കാരന് സജ്ജാദ് മൊഗുള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
മുംബൈയില്‍ അഭിഭാഷകയായിരുന്ന പല്ലവി പുര്‍കായസ്ഥയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി. സംഭവം നടന്ന് രണ്ട് വര്‍ഷത്തിനുശേഷമാണ് സെഷന്‍സ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സെഷന്‍സ് ജഡ്ജി വ്രുഷാലി ജോഷിയാണ് വിധി പ്രഖ്യാപിച്ചത്. കൊലപാതകം, പീഡനം, അതിക്രമം എന്നിവ പ്രതിക്കെതിരെ തെളിയിക്കപ്പെട്ടെന്ന് ജഡ്ജി വിധി പ്രഖ്യാപനത്തിനിടെ പറഞ്ഞു.
2012 ആഗസ്റ്റ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവ അഭിഭാഷകയായിരുന്ന പല്ലവി പുര്‍കായസ്തയെ വാദലയിലെ ഹിമാലയന്‍ ഹൈറ്റ്സ് അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വാദല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തൊട്ടടുത്ത ദിവസം തന്നെ സുരക്ഷാ ഉദ്യോഗസ്ഥനായ സജ്ജാദിനെ െ്രെകംബ്രാഞ്ച് അറസ്റ്റു ചെയ്യുകയായിരുന്നു. ജമ്മുകാശ്മീര്‍ സ്വദേശിയായ ഇയാള്‍ അപ്പാര്‍ട്ട്മെന്റ് കാവല്‍ക്കാരനായി ജോലിയില്‍ പ്രവേശിച്ചതാണ്.
മുംബൈയില്‍ നിന്നും നിയമപഠനം പൂര്‍ത്തിയാക്കിയ പല്ലവി, അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ചുവരികയായിരുന്നു. സംഭവദിവസം ഉറങ്ങാന്‍ കിടന്ന പല്ലവിയുടെ മുറിയില്‍ കടന്നുകൂടിയ സജ്ജാദ്, അപമര്യാദയായി പെരുമാറി. ഇതിനെ ചെറുത്ത പല്ലവിയുടെ കഴുത്ത് കത്തികൊണ്ട് മുറിച്ചു. അഭിഭാഷക മരിച്ചെന്ന് ഉറപ്പാക്കിയശേഷം സജ്ജാദ് കടന്നുകളയുകയായിരുന്നു. പല്ലവിയുമായി വിവാഹം നിശ്ചയിച്ചിരുന്ന ആവിക് സെന്‍ഗുപ്ത സംഭവ സമയം അപ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നു. കേസില്‍ നിര്‍ണായ സാക്ഷിയും ഇയാളായിരുന്നു. തലച്ചോറിനെ ബാധിച്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അടുത്തിടെ ആവിക് മരിച്ചു. കഴിഞ്ഞ വര്‍ഷം മെയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
434 പേജുള്ള കുറ്റപത്രം പ്രതിക്കെതിരെ പോലീസ് സമര്‍പ്പിച്ചിരുന്നു. 2012 ഒക്ടോബര്‍ മുതല്‍ ആരംഭിച്ച അന്വേഷണത്തില്‍ 43 സാക്ഷികളെയും വിസ്തരിച്ചു. വിചാരണവേളയില്‍ ഉടനീളം പ്രതി കുറ്റം നിഷേധിച്ചിരുന്നു. പല്ലവിയുടെ പ്രതിശ്രുത വരനായിരുന്ന ആവിക് സെന്‍ഗുപ്തയാണ് മരണത്തിന് പിന്നിലെന്ന് ഇയാള്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: