ന്യൂദല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗിനെ കരസേന മേധാവിയായി നിയമിച്ച നടപടി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി. ജനറല്‍ സുഹാഗിനെ അടുത്ത കരസേനാ മേധാവിയായി നിയമിക്കുന്നതിനെതിരെ ലഫ്റ്റനന്റ് ജനറല്‍ രവി ദസ്താനെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഇപ്പോഴത്തെ കരസേന മേധാവി ജനറല്‍ ബിക്രം സിങ് ഈ മാസം 31 നു വിരമിക്കും. കരസേന മേധാവിയായി ആഗസ്റ്റ് ഒന്നിനാണ് സുഹാഗ് ചുമതലയേല്‍ക്കേണ്ടത്.
കഴിഞ്ഞ യുപിഎ സര്‍ക്കാരാണ് സുഹാഗിനെ കരസേനാ മേധാവിയായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് ചേര്‍ന്ന അവസാന കാബിനറ്റ് യോഗത്തിലായിരുന്നു തീരുമാനം. എന്നാല്‍ നിയമനം സംബന്ധിച്ച് നിരവധി എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷവും സുഹാഗിന്റെ നിയമനം ശരിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: