കൂത്താട്ടുകുളം: ഇടതുപാളയംവിട്ട് ബിജെപിയില്‍ ചേര്‍ന്ന സിപിഎം നേതാക്കള്‍ക്ക് പരസ്യ പിന്തുണയുമായി ജനപ്രതിനിധികളടക്കമുള്ള ജനകീയ നേതാക്കള്‍ രംഗത്തെത്തിയതോടെ സിപിഎം നേതൃത്വം നെട്ടോട്ടത്തില്‍. ഇന്ന് വൈകിട്ട് കൂത്താട്ടുകുളം സ്വകാര്യ ബസ്സറ്റാന്റിന് സമീപത്തുള്ള കണ്ടത്തില്‍ ബില്‍ഡിംഗില്‍, 17ന് കൂത്താട്ടുകുളത്ത് ബിജെപിയുടെ ദേശീയ നേതാക്കളടക്കം പങ്കെടുക്കുന്ന പൊതുസമ്മേളനവും ശക്തി പ്രകടനവും വിജയിപ്പിക്കുന്നതിനുള്ള പഞ്ചായത്തുതല നേതൃയോഗം ചേരും.
സിപിഎമ്മിലെ പ്രാദേശിക നേതക്കളുടെ സാമ്പത്തിക നേട്ടംവച്ചുള്ള തന്‍പ്രമാണിത്തത്തിനെതിരെ കമ്മ്യൂണിസ്റ്റ് ആശയം വച്ചുപുലര്‍ത്തുന്ന വര്‍ഗ ബഹുജന സംഘടനകളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍.കെ.വിജയന്, ബേബി ജോണ്‍, സിപിഎം ജില്ലാക്കമ്മറ്റിയുടെ ഔദ്യോഗിക വാഹനത്തിന്റേയും മുന്‍ മന്ത്രിയടക്കമുള്ളവരുടെ ഡ്രൈവറും ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് സംഘാടക സെക്രട്ടറിയുമായ ജോയി കണ്ടത്തില്‍, ബിജുതോമസ്, അഡ്വ.എം.എ.ജീമോന്‍, തങ്കച്ചന് തളിക്കുന്ന്, ടി.എന്‍.ശശി, വിനോദ്, ഐസക്ക് കിഴക്കൊമ്പ്, ഗോപാലന് എന്നിവരുടെ നേതൃത്വത്തില്‍ മുന്നൂറോളം പ്രവര്‍ത്തകര്‍ ഇടതുപാളയംവിട്ട് ബിജെപിയുടെ സജീവ പ്രവര്‍ത്തകരാകാന്‍ തീരുമാനിച്ചത്.
ഇവര്‍ക്ക് പിന്തുണയുമായി പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സിപിഐയുടെ ഏരിയാ നേതാവ്, ഒരു ബ്ലോക്ക് പഞ്ചായത്ത് അംഗം തുടങ്ങി നിരവധി നേതാക്കള്‍ പരോക്ഷമായും പ്രത്യക്ഷമായും പിന്തുണ പ്രഖ്യാപിച്ചതോടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് വഴങ്ങാന്‍ കൂട്ടാക്കാതെ ബിജെപിയിലേക്ക് വന്ന നേതാക്കളെ കൂടെ നിര്‍ത്താന്‍ സിപിഎം നേതൃത്വം പെടാപ്പാടുപെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: